ലോട്ടറി അച്ചടി സ്വകാര്യപ്രസ്സുകള്‍ക്ക്: ഉത്തരവ് പിന്‍വലിക്കും
BY sdq Kappan17 March 2016 4:53 AM GMT
X
sdq Kappan17 March 2016 4:53 AM GMT
സ്വന്തം പ്രതിനിധി
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നതിനുള്ള കരാര്‍ സ്വകാര്യപ്രസ്സിനു നല്‍കാനുള്ള നികുതി വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കും. പൊതുമേഖലാ സ്ഥാപനമായ സിഡ്കോയുടെ മറവില്‍ സിഡ്കോയ്ക്ക് 26 ശതമാനം ഓഹരിയുള്ള സ്വകാര്യപ്രസ്സിന് അച്ചടിക്ക് അനുമതി നല്‍കാനുള്ള തീരുമാനമാണ് പിന്‍വലിക്കുക. നികുതി വകുപ്പിന്റെ ഉത്തരവ് വിവാദമായ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
സംസ്ഥാന ലോട്ടറി സി ആപ്റ്റ്, കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ത്തന്നെ അച്ചടിക്കുമെന്നും സ്വകാര്യപ്രസ്സുകള്‍ക്ക് അച്ചടി നല്കാന് തീരുമാനമെടുെത്തന്ന വാര്‍ത്തയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ലോട്ടറി അച്ചടിയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് പ്രധാന പരിഗണന നല്‍കുന്നത്. ലോട്ടറി വില്‍പ്പന ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ അച്ചടിയില്‍ കാലതാമസമുണ്ടാവുമോയെന്ന് ആശങ്കയുണ്ടായി. എന്നാല്‍, സര്‍ക്കാര്‍ നല്കുന്ന മുഴുവന്‍ ഓര്‍ഡറും സ്വീകരിച്ച് യഥാസമയം അച്ചടിച്ചുനല്‍കാന്‍ തയ്യാറാണെന്ന് കെബിപിഎസ് അറിയിച്ച സാഹചര്യത്തിലാണ് അവര്‍ക്കുതന്നെ ചുമതല നല്കാന് തീരുമാനിച്ചത്. നിലവില്‍ 60 ലക്ഷം ടിക്കറ്റുകളാണ് പ്രതിദിനം അച്ചടിക്കേണ്ടിവരുന്നത്.
സ്ത്രീശക്തി ലോട്ടറി കൂടി വരുന്നതോടെ അത് 90 ലക്ഷമായി വര്‍ധിക്കും. ഇത്രയധികം ലോട്ടറികള്‍ എല്ലാ ദിവസവും കാലതാമസം കൂടാതെ അച്ചടിക്കാന്‍ കെബിപിഎസ്സിനും സി-ആപ്റ്റിനും കഴിയുമോയെന്നായിരുന്നു ആശങ്ക.
ഒരുദിവസം ലോട്ടറി അച്ചടി മുടങ്ങിയാല്‍ വില്‍പ്പനയെയും ഏജന്റുമാരുടെ വരുമാനത്തെയും ബാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി സെക്രട്ടറിയുടെ നേതൃത്വത്തില്‍ അച്ചടി കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടന്നത്. ഇതിനായി മൂന്നംഗവിദഗ്ധസമിതിയെ നിയോഗിച്ചു. കറന്‍സി നോട്ടുകള്‍ പോലെ തന്നെ ലോട്ടറി ടിക്കറ്റുകളുടെ അച്ചടിയിലും കര്‍ശന സുരക്ഷ വേണ്ടതുണ്ട്. അതുകൊണ്ടുതന്നെയാണ് സ്വകാര്യപ്രസ്സുകള്‍ക്ക് ഒരു രൂപയുടെ ടിക്കറ്റ് പോലും അച്ചടിക്കാന്‍ ഓര്‍ഡര്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
നിലവില്‍ പ്രതിവാരം 3.15 കോടി ടിക്കറ്റുകളാണ് കെബിപിഎസ് അച്ചടിക്കുന്നത്. സി-ആപ്റ്റാവട്ടെ 75 ലക്ഷവും. അധികമായി നല്കുന്ന 40 ലക്ഷം ടിക്കറ്റുകള്‍ അടക്കം കൃത്യമായി അച്ചടിക്കാമെന്ന് കെബിപിഎസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായതായും അവര്‍ അറിയിച്ചിട്ടുണ്ട്. കെബിപിഎസ്സിന്റെ കാര്യക്ഷമതയില്‍ സര്‍ക്കാരിന് സംതൃപ്തിയുണ്ടെന്നും ഈ സാഹചര്യത്തില്‍ മറ്റൊരു പ്രസ്സിനെയും പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2010-11 സാമ്പത്തികവര്‍ഷം പ്രതിവര്‍ഷം 557.6 കോടി ടിക്കറ്റുകളാണ് വിറ്റതെങ്കില്‍ ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ടിക്കറ്റ് വില്‍പ്പന 5,590 കോടി കവിഞ്ഞു. ഇത് 6250 കോടിയിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT