Flash News

ലിംഗഛേദം : ഗംഗേശാനന്ദ തീര്‍ഥപാദ അന്വേഷണത്തോട് സഹകരിക്കുന്നില്ല - പോലിസ്



തിരുവനന്തപുരം: ഗംഗേശാനന്ദ തീര്‍ഥപാദ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലിസ്. കാമുകന്റെ നിര്‍ദേശപ്രകാരം യുവതി തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം യുവതിയെ പ്രകോപനത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ജനനേന്ദ്രിയം മുറിക്കാനിടയായ സാഹചര്യം സംബന്ധിച്ച ചോദ്യങ്ങളോട് ഗംഗേശാനന്ദ മൗനം പാലിക്കുകയാണെന്ന് പോലിസ് പറയുന്നു. യുവതിയുടെ മൊഴി കളവാണെന്നും ഉറക്കത്തിനിടെയാണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്നുമാണ് സ്വാമിയുടെ വാദം. യുവതിക്ക് കാമുകന്റെ പിന്തുണ ഉണ്ടായിരുന്നെന്ന സ്വാമിയുടെ മൊഴി കണക്കിലെടുത്ത് അന്വേഷണം ഈ ദിശയിലും നടക്കുന്നുണ്ട്. യുവതി എന്തിനാണ് അതിക്രമം നടത്തിയതെന്ന ചോദ്യത്തിന് ഗംഗേശാനന്ദ ഇപ്പോഴും കൃത്യമായ മറുപടി നല്‍കിയിട്ടില്ല. മകള്‍ക്ക് മാനസിക വിഭ്രാന്തിയാണെന്ന ആരോപണവുമായി അമ്മ തന്നെ രംഗത്തെത്തിയത് പോലിസിന് തലവേദനയായി. എന്നാല്‍, യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ഇവരിലേക്കും അന്വേഷണം നീങ്ങുമെന്നാണ് വിവരം. അതേസമയം, അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പ്രതിയുടെ കസ്റ്റഡി കാലാവധി രണ്ടാഴ്ചത്തേക്കുകൂടി കോടതി നീട്ടി. ആവശ്യമെങ്കില്‍ പ്രതിക്ക് വൈദ്യസഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it