Flash News

രാമക്ഷേത്ര നിര്‍മാണത്തിനായി ശേഖരിച്ച പണമെവിടെയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : രാമക്ഷേത്ര നിര്‍മാണത്തിനായി ബിജെപി 30 വര്‍ഷം മുന്‍പ് ശേഖരിച്ച പണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തമെന്ന് കോണ്‍ഗ്രസ്. പണം എവിടെപ്പോയെന്ന് അന്വേഷിക്കണമെന്നും പാര്‍ട്ടി വക്താവ് മനേഷ് തിവാരി ആവശ്യപ്പെട്ടു.

നിര്‍മാണത്തിനായി ബിജെപി 30 വര്‍ഷം മുന്‍പ് ശേഖരിച്ച 600 കോടി രൂപ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നത് സംബന്ധിച്ച രേഖകളുമായി ബിശ്വബന്ധു ഗുപ്ത എന്ന ഇന്‍കംടാക്‌സ് ഓഫിസര്‍ രംഗത്തു വന്നിട്ടുണ്ടെന്നും തിവാരി ചൂണ്ടിക്കാട്ടി. 1986നും 2016നും ഇടയില്‍ എത്ര തുകയാണ് രാമക്ഷേത്ര നിര്‍മാണത്തിനെന്ന പേരില്‍ പിരിച്ചെടുത്തതെന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്നും തിവാരി പറഞ്ഞു. തിരഞ്ഞെടുപ്പ്് അടുക്കുമ്പോഴെല്ലാം രാമക്ഷേത്രം അലമാരയില്‍ നിന്നു പുറത്തെടുത്ത്് പൊടിതട്ടി ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്്. ഉത്തര്‍പ്രദേശില്‍ സമൂഹത്തെ ധ്രുവീകരിച്ച് തിരഞ്ഞെടുപ്പില്‍ ജയിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it