രാജ്യത്ത് കുട്ടികള്‍ക്കുപോലും രക്ഷയില്ല: പിണറായി വിജയന്‍

ഹൈദരാബാദ്: കുട്ടികള്‍ക്കുപോലും സുരക്ഷയില്ലാത്ത നാടായി രാജ്യം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാരത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണമെന്നാണ് കഠ്്‌വ, ഉന്നാവോ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പശുവിന്റെ പേരില്‍ പോലും സംഘപരിവാരം കുട്ടികളെ വെറുതെവിടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദലിതര്‍ക്കെതിരായ ആക്രമണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഉയര്‍ന്ന ജാതിക്കാര്‍ നടത്തുന്ന നവരാത്രി ആഘോഷം കണ്ടുനിന്ന ദലിതനെ ഗുജറാത്തില്‍ മര്‍ദിച്ചു കൊല്ലുകയുണ്ടായി. ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഎമ്മുമാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it