രണ്ടു വൈദികര്‍ കൂടി മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികപീഡന കേസില്‍ രണ്ടു വൈദികര്‍ കൂടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് ഹരജി നല്‍കിയത്.
മറ്റു പ്രതികളായ ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ നേരത്തേ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കൊപ്പം പരിഗണിക്കാന്‍ ഹരജി മാറ്റി. സര്‍ക്കാരിനോടു വിശദീകരണവും തേടിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ഭാര്യയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് തിരുവല്ല സ്വദേശിയാണ് പരാതി നല്‍കിയത്.
യുവതിയുടെ മൊഴി കൂടി പരിശോധിച്ചശേഷം ക്രൈംബ്രാഞ്ച് ജൂലൈ രണ്ടിന് നാലു വൈദികര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.
Next Story

RELATED STORIES

Share it