യുവതിയെയും മാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്
BY kasim kzm13 Jun 2018 3:59 AM GMT
kasim kzm13 Jun 2018 3:59 AM GMT
തുകൊച്ചി: ഇടപ്പള്ളിയില്‍ യുവതിയെയും മാതാവിനെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ ഓടക്കാലി പനിച്ചയം കോലാഞ്ഞിക്കുടിയില് (ശ്രീകൃഷണ സദനം) മനോജ് (48) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മനോജിന്റെ ഭാര്യ സന്ധ്യ (34), സന്ധ്യയുടെ മാതാവ് ശാരദ (50) എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇവരെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ധ്യയുടെ നില ഗുരുതരമാണ്.
ഇന്നലെ രാവിലെ 7.30 ഓടെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്കു സമീപം സന്ധ്യയും അമ്മ ശാരദയും താമസിക്കുന്ന വീട്ടില്‍ വച്ചായിരുന്നു സംഭവം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സന്ധ്യയും ഭര്‍ത്താവ് മനോജും തമ്മില്‍ ഏതാനും നാളുകളായി അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അകന്നുകഴിയുകയായിരുന്നു. ഇന്നലെ മകന് മിഥുനെ സ്കൂളില്‍ ആക്കിയതിനു ശേഷം വീട്ടിലെത്തി ജോലിക്കു പോവാന്‍ സന്ധ്യ തയ്യാറെടുക്കുന്നതിനിടയിലാണു വീട്ടിലെത്തിയ മനോജ് ആക്രമിച്ചത്. മുഖത്തിനും കൈക്കും വെട്ടേറ്റ സന്ധ്യയും ശാരദയും വീട്ടില്‍ നിന്ന് റോഡിലേക്ക് ഓടിയിറങ്ങി ഓടുകയായിരുന്നു. റോഡില്‍ വീണ ഇരുവരെയും നാട്ടുകാരാണ് ഓട്ടോറിക്ഷയില്‍ കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കു പോവുന്ന വഴി മകളുടെ ഭര്‍ത്താവ് വെട്ടിയെന്നും അയാള്‍ വീടിനകത്ത് ഉണ്ടെന്നും ശാരദ പറഞ്ഞു.
തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ച പ്രകാരം ചേരാനെല്ലൂര്‍ പോലിസ് സ്ഥലത്തെത്തി വീടു തുറന്നു പരിശോധിച്ചപ്പോള്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെട്ടേറ്റ് തൂങ്ങിയ സന്ധ്യയുടെ മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. ഇവര്‍ ത്രീവപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മനോജുമായി സന്ധ്യ അകന്നുകഴിയുന്നതിനെ തുടര്‍ന്ന് സന്ധ്യ ക്ക് കൂട്ടായിട്ടാണ് ശാരദ ഒപ്പം താമസിച്ചിരുന്നത്. ശാരദയുടെ പുറത്താണു വേട്ടേറ്റത്. ഇവരെ അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കി.
ഗള്‍ഫില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കിയിരുന്ന മനോജ് നാട്ടിലെത്തി ജോലി തുടര്‍ന്നിരുന്നു. മിഥുന് ഏക മകനാണ്.
ഇന്നലെ രാവിലെ 7.30 ഓടെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്കു സമീപം സന്ധ്യയും അമ്മ ശാരദയും താമസിക്കുന്ന വീട്ടില്‍ വച്ചായിരുന്നു സംഭവം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സന്ധ്യയും ഭര്‍ത്താവ് മനോജും തമ്മില്‍ ഏതാനും നാളുകളായി അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അകന്നുകഴിയുകയായിരുന്നു. ഇന്നലെ മകന് മിഥുനെ സ്കൂളില്‍ ആക്കിയതിനു ശേഷം വീട്ടിലെത്തി ജോലിക്കു പോവാന്‍ സന്ധ്യ തയ്യാറെടുക്കുന്നതിനിടയിലാണു വീട്ടിലെത്തിയ മനോജ് ആക്രമിച്ചത്. മുഖത്തിനും കൈക്കും വെട്ടേറ്റ സന്ധ്യയും ശാരദയും വീട്ടില്‍ നിന്ന് റോഡിലേക്ക് ഓടിയിറങ്ങി ഓടുകയായിരുന്നു. റോഡില്‍ വീണ ഇരുവരെയും നാട്ടുകാരാണ് ഓട്ടോറിക്ഷയില്‍ കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കു പോവുന്ന വഴി മകളുടെ ഭര്‍ത്താവ് വെട്ടിയെന്നും അയാള്‍ വീടിനകത്ത് ഉണ്ടെന്നും ശാരദ പറഞ്ഞു.
തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ച പ്രകാരം ചേരാനെല്ലൂര്‍ പോലിസ് സ്ഥലത്തെത്തി വീടു തുറന്നു പരിശോധിച്ചപ്പോള്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെട്ടേറ്റ് തൂങ്ങിയ സന്ധ്യയുടെ മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. ഇവര്‍ ത്രീവപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മനോജുമായി സന്ധ്യ അകന്നുകഴിയുന്നതിനെ തുടര്‍ന്ന് സന്ധ്യ ക്ക് കൂട്ടായിട്ടാണ് ശാരദ ഒപ്പം താമസിച്ചിരുന്നത്. ശാരദയുടെ പുറത്താണു വേട്ടേറ്റത്. ഇവരെ അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കി.
ഗള്‍ഫില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കിയിരുന്ന മനോജ് നാട്ടിലെത്തി ജോലി തുടര്‍ന്നിരുന്നു. മിഥുന് ഏക മകനാണ്.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT