Flash News

യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കായലില്‍ ; ആത്മഹത്യയെന്ന് നിഗമനം



മട്ടാഞ്ചേരി: കാണാതായ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കൊച്ചി കായലില്‍ കണ്ടെത്തി. എറണാകുളം പള്ളിമുക്ക് മില്‍ക്ക് ലൈനില്‍ വെള്ളേപറമ്പില്‍ വീട്ടില്‍ ജയദേവന്റെ മകന്‍ സന്ദീപ് (24), ഇരുമ്പനം കക്കാട്ട് പറമ്പില്‍ പുഷ്പന്റെ മകള്‍ ലയന(18) എന്നിവരുടെ മൃതദേഹങ്ങളാണ് ഫോര്‍ട്ട്‌കൊച്ചി കായലില്‍ ആസ്പിന്‍ വാളിന് സമീപത്തെ മല്‍സ്യബന്ധന കേന്ദ്രത്തിനടുത്തുനിന്ന് കണ്ടെത്തിയത്. ഇരുവരേയും കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഹില്‍പാലസ് പോലിസ് സ്‌റ്റേഷനിലും എറണാകുളം സൗത്ത് പോലിസ് സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നു.  ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടത്. കൈകള്‍ തമ്മില്‍ കറുത്ത ഷാള്‍ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രണയ ബന്ധം വീട്ടുകാര്‍ വിലക്കിയതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ഇരുവരും കായലില്‍ ചാടിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it