Flash News

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോറിന് പകരം നനഞ്ഞ തുണി

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോറിന് പകരം നനഞ്ഞ തുണി
X


പത്തനംതിട്ട: തിരുവോണത്തിന് വീടിന് സമീപത്ത് മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റെ മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോര്‍ കാണാനില്ല. പത്തനംതിട്ട റാന്നി അത്തിക്കയം മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോ മോന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് സംഭവം. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണിയായിരുന്നു ഉണ്ടായിരുന്നത്. ഒന്‍പതു സെന്റി മീറ്റര്‍ നീളമുള്ള മുടിയും തുണിയില്‍ ഉണ്ടായിരുന്നു. മുകളിലെ നിരയിലെ രണ്ടു പല്ലും കാണാതായിട്ടുണ്ട്. അത്തിക്കയം നിലയ്ക്കല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കരിച്ച മൃതദേഹം ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തില്‍ പുറത്തെടുത്താണ് രണ്ടാം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചീഫ് ഫൊറന്‍സിക് സര്‍ജന്‍, ഡോ.രഞ്ജു രവീന്ദ്രന്‍, ഡോ. കെ.എ.അന്‍വര്‍, ഡോ. ഐശ്വര്യ റാണി എന്നിവരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. സിന്‍ജോ മോന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെതുടര്‍ന്നാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആദ്യ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു.
Next Story

RELATED STORIES

Share it