Flash News

മുസ് ലിം യുവാവിനെ ചുട്ടുകൊന്ന പ്രതിയെ പ്രശംസിച്ച് ബിജെപി എംപിയും എംഎല്‍എയും അംഗങ്ങളായ വാട്‌സ്ആപ് ഗ്രൂപ്പ്

മുസ് ലിം യുവാവിനെ ചുട്ടുകൊന്ന പ്രതിയെ പ്രശംസിച്ച് ബിജെപി എംപിയും എംഎല്‍എയും അംഗങ്ങളായ വാട്‌സ്ആപ് ഗ്രൂപ്പ്
X
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുസ് ലിം യുവാവിനെ വെട്ടി ജീവനോടെ ചുട്ടുകൊന്ന പ്രതിയെ ന്യായീകരിച്ചും പ്രശംസിച്ചും ബിജെപി  എംപിയും എംഎല്‍എയും അംഗങ്ങളായ വാട്‌സ്ആപ് ഗ്രൂപ്പ്.
ബിജെപി എംപി ഹരിഓം സിംഗ് റാത്തോര്‍, എംഎല്‍എ കിരണ്‍ മഹേശ്വരി എന്നിവര്‍ അംഗങ്ങളായ  സ്വച്ഛ് രാജ്‌സമന്ദ്, സ്വച്ഛ് ഭാരത് എന്നീ ഗ്രൂപ്പിലാണ് ഇത്തരം സന്ദേശങ്ങള്‍ വരുന്നത്.


'ലൗ ജിഹാദികള്‍ ജാഗ്രത പാലിക്കൂ. ശംഭുലാല്‍ ഉണര്‍ന്നു. ജയ് ശ്രീറാം', 'സുഖ്‌ദേവ് ശംഭുവിനായി പൊരുതും. അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കും. അഡ്വക്കേറ്റ് സുഖ്‌ദേവ് ഉജ്ജ്വല്‍ മാവ്‌ലി പണം പറ്റാതെ പോരാടും' എന്നിങ്ങനെയാണ് വാട്‌സ്ആപ് ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങള്‍.എന്നാല്‍, എംപി റാത്തോറും കിരണ്‍ മഹേശ്വരിയും സംഭവം നിഷേധിച്ചു.
കൊലപാതകത്തെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംപിമാരും എംഎല്‍എമാരും അംഗങ്ങളായ വാട്‌സ്ആപ് ഗ്രൂപ്പിലെ സന്ദേശങ്ങളും വരുന്നത്.
പശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശിയായ അഫ്‌റാസുല്‍ ഖാന്‍ (45) എന്ന യുവാവിനെയാണ്  വെട്ടിപ്പരിക്കേല്‍പ്പിച്ച് ജീവനോടെ ചുട്ടുകൊന്നത്. സംഭവത്തില്‍ ശംഭുലാല്‍നാഥ് റെഗര്‍ എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരി തുല്യയായ ഹിന്ദു പെണ്‍കുട്ടിയെ ലവ് ജിഹാദില്‍ നിന്ന് രക്ഷിക്കാനാണ് താന്‍ അഫ്‌റാസുല്‍ ഖാനെ കൊലപ്പെടുത്തിയത് എന്നാണ് ശംഭുലാല്‍ നാഥിന്റെ വാദം. എന്നാല്‍ ഇയാളുടെ ഈ വാദത്തെ തള്ളി പെണ്‍കുട്ടി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. അഫ്‌റാസുല്‍ ഖാനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തനിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന പ്രതിയുടെ വാദം തെറ്റാണെന്നുമായിരുന്നു യുവതി പറഞ്ഞത്.
Next Story

RELATED STORIES

Share it