മന്ത്രിമാരുടെ വിദേശയാത്ര കേരളത്തിനായി: ജയരാജന്‍

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനു ധനം സമാഹരിക്കാനായി നിശ്ചയിച്ച മന്ത്രിമാരുടെ വിദേശയാത്രയില്‍ മാറ്റമില്ലെന്നു മന്ത്രി ഇ പി ജയരാജന്‍. മന്ത്രിമാര്‍ നേരിട്ടുപോയാല്‍ കൂടുതല്‍ സഹായം സമാഹരിക്കാം. മന്ത്രിമാര്‍ പോവുന്നതു കേരളത്തെ ദുരിതത്തില്‍നിന്നു കരകയറ്റാനാണ്. ഈ മാസം 10 മുതല്‍ 15 വരെ മന്ത്രിമാര്‍ ജില്ലകളില്‍ കേന്ദ്രീകരിക്കും. വിദേശയാത്ര അതിനുശേഷം മാത്രമായിരിക്കുമെന്ന് ഇ പി ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.ചികില്‍സയ്ക്കു യുഎസിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാവില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. ലോകം ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെ എങ്ങനെയാണോ ഭരണം നടന്നിരുന്നത് അതുപോലെത്തന്നെ ഇനിയും തുടരുമെന്നും മുഖ്യമന്ത്രി അമേരിക്കയില്‍നിന്നു കേരളത്തിലെ ഭരണസംവിധാനം നിയന്ത്രിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അസാന്നിധ്യമുണ്ടെങ്കിലും അദ്ദേഹം തന്നെ കാര്യങ്ങള്‍ തീരുമാനിക്കും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ മന്ത്രിമാര്‍ക്കും ഓരോ ജില്ല നിശ്ചയിച്ചിട്ടുണ്ട്. പ്രതിരോധത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പ് കൃത്യമായിത്തന്നെ ചെയ്തിട്ടുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it