മഞ്ചേരി പഴയ ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് അടച്ചുപൂട്ടി
BY kasim kzm12 May 2018 3:53 AM GMT
kasim kzm12 May 2018 3:53 AM GMT
മഞ്ചേരി: നൂറുകണക്കിനാളുകള്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് ദിവസവും ആശ്രയിക്കുന്ന മഞ്ചേരി പഴയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് നഗരസഭാധികൃതര്‍ പൂട്ടി. മാലിന്യ പ്രശ്നം മുന്‍നിര്‍ത്തിയാണു നടപടിയെന്നാണ് നഗരസഭയുടെ വിശദീകരണം. കംഫര്‍ട്ട്് സ്റ്റേഷനിലെ കക്കൂസ് ടാങ്ക് നിറഞ്ഞ് വിസര്‍ജ്യ മാലിന്യങ്ങളടക്കം പുറത്തേക്കൊഴുകുന്ന സ്ഥിതിയാണ്.
ഇതിനു പരിഹാരം കാണുന്നതിനു പകരം കേന്ദ്രം പൂട്ടിയത് യാത്രക്കാരും വ്യാപാരികളുമടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കി. ബസ്സ്റ്റാന്റ് ഓഡിറ്റോറിത്തോടു ചേര്‍ന്നുള്ള ഓട അടഞ്ഞതിനാല്‍ മഴവെള്ളം ഗതിമാറിയൊഴുകി മാലിന്യ സംഭരണിയിലേക്ക് എത്തുന്നതാണ് മാലിന്യം പുറത്തേക്കൊഴുകാനിടയാക്കിയത്. ഇതു പരിഹരിക്കുന്ന മുറയ്ക്കു മാത്രമെ ഇനി കംഫര്‍ട്ട് സ്റ്റേഷന് തുറക്കാനാവു. പ്രഥമികാവശ്യങ്ങള്‍ക്ക് പൊതു സംവിധാനങ്ങളില്ലാത്തത് സ്ത്രീകടക്കമുള്ളവര്ക്കാണ് വെല്ലുവിളിയാവുന്നത്. നഗരത്തിലെ ഓടകള്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കുന്നുണ്ടെങ്കിലും മാലിന്യ പ്രശ്നം സങ്കീര്‍ണമായ ഭാഗങ്ങളില്‍ പ്രവൃത്തികള്‍ നാമമാത്രമാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് കംഫര്‍ട്ട്് സ്റ്റേഷന് പൂട്ടിയത്. ഇതുവരെ പ്രശ്നം പരിഹരിച്ച് കേന്ദ്രം തുറക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. വിഷയത്തില്‍ പ്രതിഷേധം വ്യാപകമാണ്. വിവിധ സംഘടനകളും പൊതുജനങ്ങളും ഇക്കാര്യത്തില്‍ പരാതിയുമായി രംഗത്തു വന്നതോടെ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബു, രാജന് പരുത്തിപ്പറ്റ എന്നിവര്‍ നഗരസഭ സെക്രട്ടറിയെ കണ്ട് അടിയന്തര പരിഹാരത്തിനു നടപടി ആവശ്യപ്പെട്ടു.
ഇതിനു പരിഹാരം കാണുന്നതിനു പകരം കേന്ദ്രം പൂട്ടിയത് യാത്രക്കാരും വ്യാപാരികളുമടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കി. ബസ്സ്റ്റാന്റ് ഓഡിറ്റോറിത്തോടു ചേര്‍ന്നുള്ള ഓട അടഞ്ഞതിനാല്‍ മഴവെള്ളം ഗതിമാറിയൊഴുകി മാലിന്യ സംഭരണിയിലേക്ക് എത്തുന്നതാണ് മാലിന്യം പുറത്തേക്കൊഴുകാനിടയാക്കിയത്. ഇതു പരിഹരിക്കുന്ന മുറയ്ക്കു മാത്രമെ ഇനി കംഫര്‍ട്ട് സ്റ്റേഷന് തുറക്കാനാവു. പ്രഥമികാവശ്യങ്ങള്‍ക്ക് പൊതു സംവിധാനങ്ങളില്ലാത്തത് സ്ത്രീകടക്കമുള്ളവര്ക്കാണ് വെല്ലുവിളിയാവുന്നത്. നഗരത്തിലെ ഓടകള്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കുന്നുണ്ടെങ്കിലും മാലിന്യ പ്രശ്നം സങ്കീര്‍ണമായ ഭാഗങ്ങളില്‍ പ്രവൃത്തികള്‍ നാമമാത്രമാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് കംഫര്‍ട്ട്് സ്റ്റേഷന് പൂട്ടിയത്. ഇതുവരെ പ്രശ്നം പരിഹരിച്ച് കേന്ദ്രം തുറക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. വിഷയത്തില്‍ പ്രതിഷേധം വ്യാപകമാണ്. വിവിധ സംഘടനകളും പൊതുജനങ്ങളും ഇക്കാര്യത്തില്‍ പരാതിയുമായി രംഗത്തു വന്നതോടെ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബു, രാജന് പരുത്തിപ്പറ്റ എന്നിവര്‍ നഗരസഭ സെക്രട്ടറിയെ കണ്ട് അടിയന്തര പരിഹാരത്തിനു നടപടി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT