മകളെ തിരികെ കൊണ്ടുവരാനാണ് കെവിനെ തട്ടി എടുത്തത്: ചാക്കോ

കോട്ടയം: കെവിനെ തട്ടിയെടുത്തതിലൂടെ തന്റെ മകളെ തിരികെ കൊണ്ടുവരികയായിരുന്നു ലക്ഷ്യമെന്ന് നീനുവിന്റെ പിതാവ് ചാക്കോ അന്വേഷണസംഘത്തിന് മൊഴിനല്‍കി. കടത്തിക്കൊണ്ടുവരുന്നതിനിടെ കെവിന്‍ ചാടിപ്പോയെന്ന് ഷാനു തന്നെ വിളിച്ച് അറിയിച്ചെന്നും ചാക്കോ പറഞ്ഞു. എന്നാല്‍, തട്ടിയെടുത്ത് തെന്‍മലയിലേക്ക് പോവുന്നതിനിടെ വാഹനം നിര്‍ത്തിയപ്പോള്‍ കെവിന്‍ ഇറങ്ങിയോടിയെന്നും പിന്നീട് മാധ്യമങ്ങളില്‍ നിന്നാണ് കെവിന്റെ മരണവാര്‍ത്ത അറിഞ്ഞതെന്നുമായിരുന്നു ഷാനു ചാക്കോയുടെ മൊഴി. പിന്നീട് സ്ഥലത്തുനിന്ന് മാറുകയായിരുന്നുവെന്നും ഷാനു പറഞ്ഞു. കെവിനെ കോട്ടയത്തുനിന്ന് തട്ടിയെടുത്ത ശേഷം ഏഴുതവണയാണ് ഷാനുവും പിതാവ് ചാക്കോയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നത്. ഇതില്‍നിന്ന് കെവിന്റെ കൊലപാതകത്തില്‍ ചാക്കോയ്ക്കും വ്യക്തമായി പങ്കുണ്ടെന്ന് പോലിസ് വിലയിരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it