ഭിന്നശേഷിക്കാര്‍ക്കായി ജില്ലകളില്‍ പുനരധിവാസ കേന്ദ്രം

കൊച്ചി: ഭിന്നശേഷിക്കാര്‍ക്കായി എല്ലാ ജില്ലകളിലും പുനരധിവാസ കേന്ദ്രം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച ഡിസ്ട്രിക്റ്റ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെയും സഞ്ചരിക്കുന്ന യൂനിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
18 വയസ്സിനു താഴെ പ്രായമുള്ളവരുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തുന്നതു മുതല്‍ പുനരധിവാസം വരെയുള്ള 22 പദ്ധതികളാണ് ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി രൂപകല്‍പന ചെയ്തിരിക്കുന്നത്. അതിലൊന്നാണ് അനുയാത്ര എന്ന സഞ്ചരിക്കുന്ന യൂനിറ്റും. മെഡിക്കല്‍ സംഘം നേരിട്ട് ബ്ലോക്ക് തലത്തിലെത്തി പരിശോധന നടത്തുകയാണ് ലക്ഷ്യം. 25 വാഹനങ്ങളാണ് സംസ്ഥാനത്താകെ ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. ഓരോ ജില്ലയിലും 3.15 ലക്ഷം രൂപ ചെലവില്‍ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ലോക ഭിന്നശേഷി ദിനാചരണം പ്രഫ. കെ വി തോമസ് എംപി ഉദ്ഘാടനം ചെയ്തു. കുട്ടികളെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനവും നടന്നു. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ. ശ്രീദേവി, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. എന്‍ എ ഷീജ, ഐഎംഎ കൊച്ചി ഡോ. വര്‍ഗീസ് ചെറിയാന്‍, ഡോ. കെ സി ജോര്‍ജ്, ഡോ. ജുനൈദ് റഹ്മാന്‍, ഡോ. വി മധു, പി എ ബോസ്, ഡോ. അനിത, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി പങ്കെടുത്തു.
Next Story

RELATED STORIES

Share it