ബോട്സ്വാന: ആനക്കൊമ്പിന് 90 കാട്ടാനകളെ കൊന്നു
BY kasim kzm5 Sep 2018 1:36 AM GMT
kasim kzm5 Sep 2018 1:36 AM GMT
ഗബറോണ്‍: ആനക്കൊമ്പ് വേട്ടക്കാരുടെ ആക്രമണത്തിനിരയായ 90 കാട്ടാനകളുടെ ജഡം കണ്ടെത്തി. ബോട്സ്വാന ദേശീയ വന്യജീവി സങ്കേതത്തിലാണ് സംഭവം. കൊമ്പുകള്‍ വേട്ടക്കാര്‍ കൊള്ളയടിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ആനവേട്ടയാണിത്. നിയമങ്ങള്‍ കര്‍ശനമായതോടെ താന്‍സാനിയയിലെയും ദക്ഷിണാഫ്രിക്കയിലെയും ആനവേട്ടക്കാര്‍ നിലവില്‍ ബോട്സ്വാനയിലേക്ക് തങ്ങളുടെ താവളം മാറ്റിയതായാണ് പുതിയ സംഭവം ചൂണ്ടിക്കാട്ടുന്നത്. ബോട്സ്വാനയില് പുതിയ പ്രസിഡന്റ് അധികാരമേറ്റെടുത്തയുടനെ നടത്തിയ പരിഷ്കാരമാണ് ദാരുണ സംഭവത്തിനിടയാക്കിയത്. വന്യജീവി സങ്കേതങ്ങളിലെ വാച്ചര്‍മാരുടെയും ഗാര്‍ഡുമാരുടെയും അംഗബലം പകുതിയായി കുറച്ചത് ആനവേട്ടക്കാര്‍ മുതലെടുക്കുകയായിരുന്നു. ആനക്കൊമ്പിനായുള്ള വേട്ട കാരണം 2007 മുതല്‍ 2014 വരെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആനസമ്പത്ത് 30 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT