wayanad local

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; രണ്ടുപേര്‍ക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും

കല്‍പ്പറ്റ: പ്രയാപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ രണ്ടു പേര്‍ക്ക് തടവു ശിക്ഷ. തോല്‍പ്പെട്ടി നാടുകാണി കോളനിയിലെ രാജുവിന്റെ മകന്‍ രഘു എന്ന മാരിയപ്പന്‍ (28), തോല്‍പ്പെട്ടി നടുഞ്ചന കോളനിയിലെ ഗണേഷന്റെ മകന്‍ ചന്ദ്രശേഖരന്‍ എന്ന സന്തോഷ് (27) എന്നിവരെയാണ് ശിക്ഷിച്ചത്. കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമണ സംരക്ഷണ നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ് എച്ച് പഞ്ചാപകേശനാണ് 2012ലെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണ സംരക്ഷണ നിയമപ്രകാരം അഞ്ചു വര്‍ഷത്തെ കഠിന തടവിനും, 50000 രൂപ പിഴയും (പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവനുഭവിക്കണം) ഇന്ത്യന്‍ ശിക്ഷാനിയമം 451 പ്രകാരം ഒരുവര്‍ഷം കഠിനതടവിനും, 5000 രൂപ പിഴയും, 506 (2) പ്രകാരം ഒന്നും, രണ്ടും പ്രതികള്‍ക്ക് ഒരുവര്‍ഷത്തെ കഠിന തടവും വിധിച്ച് ശിക്ഷിച്ചത്.
പ്രതികള്‍ പിഴയടക്കുകയാണെങ്കില്‍ പിഴ തുകയില്‍ നിന്നും 50000 രൂപ പരാതിക്കാരിയായ കുട്ടിക്ക് നല്‍കുന്നതിനും കോടതി ഉത്തരവായി. 2014 ഡിസംബര്‍ ഒമ്പതിന് രാത്രി 10 നാണ് കേസിനാസ്പദമായ സംഭവം. കേസില്‍ എട്ട് സാക്ഷികളെ വിസ്തരിച്ചു. ഒമ്പതുരേഖകള്‍ ഹാജരാക്കി. പുല്‍പ്പള്ളി എസ്.ഐയായിരുന്ന കെ ജി പ്രവീണ്‍ കുമാറാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.
്ര
Next Story

RELATED STORIES

Share it