പ്രവാസിയുടെ റിയാല്‍ തട്ടിയ കേസ്: ഓട്ടോഡ്രൈവര്‍മാര്‍ അറസ്റ്റില്‍
BY Sumeera SMR5 Nov 2015 4:40 AM GMT
Sumeera SMR5 Nov 2015 4:40 AM GMT
ആലുവ: വിദേശയത്രക്കാരന്റെ റിയാല്‍ തട്ടിയെടുത്ത കേസില്‍ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ മാറംമ്പള്ളി കാട്ടുവള്ളിപ്പറമ്പില് വീട്ടില്‍ റഷീദ് (28), അശോകപുരം ഓലിപ്പറമ്പില്‍ വീട്ടില്‍ പോപ്പി എന്ന് വിളിക്കുന്ന ലിനില്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു തട്ടിപ്പിനിരയായ സംഭവം. ഒമാനില്‍ നിന്നും വന്ന കാഞ്ഞിരപ്പിള്ളി ഇരുമ്പ്പാലത്തിന് സമീപം കരിപ്പായില്‍ കണ്ടത്തില്‍ ഹിജാസ് (43)ആണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ മൂന്നിന് സ്റ്റാന്റില്‍ നിന്നും ഓട്ടോറിക്ഷ വിളിക്കുകയും, പോപ്പി എന്ന് വിളിക്കുന്ന ലിനിന് തന്റെ ഓട്ടോറിക്ഷയില്‍ യാത്രക്കാരനെ ആലുവയിലെ ഒരു ഹോട്ടലില്‍ എത്തിക്കുകയും ചെയ്തിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായ പോപ്പി പരിചയപ്പെടുത്തി മുറിയെടുത്ത് നല്കിയ ശേഷം യാത്രക്കാരന്റെ ബാഗില്‍നിന്നും 120 ഒമാന്‍ കറന്‍സിയായ 20,000 രൂപ തട്ടിയെടുത്തു ഇയാള്‍ രക്ഷപ്പെട്ടു. യാത്രക്കാരന്റെ പരാതിയെ തുടര്‍ന്ന് ആലുവ പൊലിസ് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോപ്പി പൊലിസിന്റെ വലയിലായത്.
പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ സ്റ്റാന്റിലെ മറ്റൊരു ഡ്രൈവറായ റഷീദിനേയും കൂട്ടി, പോപ്പി ആലുവയിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിലെത്തി കറന്‍സി മാറ്റി പണം വീതിച്ചെടുക്കുകയാണെന്ന് വ്യക്തമായത്.
കട റെയ്ഡ് നടത്തി വിദേശ കറന്‍സി കണ്ടെടുത്തു. വിദേശ കറന്‍സി വിനിമയ നിയമപ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തതായി ആലുവ എസ്ഐ ടി ബി വിജയന് അറിയിച്ചു. എഎസ്ഐമാരായ ശശീന്ദ്രന്, ഇബ്രാഹിംകുട്ടി, സിപിഒമാരായ ഹരി, ബിജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസമായിരുന്നു തട്ടിപ്പിനിരയായ സംഭവം. ഒമാനില്‍ നിന്നും വന്ന കാഞ്ഞിരപ്പിള്ളി ഇരുമ്പ്പാലത്തിന് സമീപം കരിപ്പായില്‍ കണ്ടത്തില്‍ ഹിജാസ് (43)ആണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ മൂന്നിന് സ്റ്റാന്റില്‍ നിന്നും ഓട്ടോറിക്ഷ വിളിക്കുകയും, പോപ്പി എന്ന് വിളിക്കുന്ന ലിനിന് തന്റെ ഓട്ടോറിക്ഷയില്‍ യാത്രക്കാരനെ ആലുവയിലെ ഒരു ഹോട്ടലില്‍ എത്തിക്കുകയും ചെയ്തിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായ പോപ്പി പരിചയപ്പെടുത്തി മുറിയെടുത്ത് നല്കിയ ശേഷം യാത്രക്കാരന്റെ ബാഗില്‍നിന്നും 120 ഒമാന്‍ കറന്‍സിയായ 20,000 രൂപ തട്ടിയെടുത്തു ഇയാള്‍ രക്ഷപ്പെട്ടു. യാത്രക്കാരന്റെ പരാതിയെ തുടര്‍ന്ന് ആലുവ പൊലിസ് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോപ്പി പൊലിസിന്റെ വലയിലായത്.
പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ സ്റ്റാന്റിലെ മറ്റൊരു ഡ്രൈവറായ റഷീദിനേയും കൂട്ടി, പോപ്പി ആലുവയിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിലെത്തി കറന്‍സി മാറ്റി പണം വീതിച്ചെടുക്കുകയാണെന്ന് വ്യക്തമായത്.
കട റെയ്ഡ് നടത്തി വിദേശ കറന്‍സി കണ്ടെടുത്തു. വിദേശ കറന്‍സി വിനിമയ നിയമപ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തതായി ആലുവ എസ്ഐ ടി ബി വിജയന് അറിയിച്ചു. എഎസ്ഐമാരായ ശശീന്ദ്രന്, ഇബ്രാഹിംകുട്ടി, സിപിഒമാരായ ഹരി, ബിജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT