malappuram local

പ്രഥമ ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട്ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിക്ക് സ്ഥലമെടുപ്പ് തുടങ്ങി



പരപ്പനങ്ങാടി: മുന്നൂറിലേറെ കോടി രൂപ ചിലവഴിച്ചു പരപ്പനങ്ങാടി ചിറമംഗലം നൈതല്ലൂരില്‍ സ്ഥാപിക്കുന്ന സംസ്ഥാനത്തെ പ്രഥമ ഇന്റര്‍ഗ്രേറ്റ്ഡ് ഇന്‍സ്റ്റിറ്റൃട്ട്ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക്  സ്ഥലമെടുപ്പ് തുടങ്ങി. ഇന്നലെ വന്‍ പോലീസ് സന്നാഹത്തോടെയാണ് റവന്യൂ വകുപ്പ്  ഭൂമി അളന്നു തിട്ടപ്പെടുത്തിയത്. ജില്ലയിലെ സാങ്കേതിക വിദ്യഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലക്കനുവധിച്ച ബൃഹത്തായ സംസ്ഥാനനത്തെ പ്രഥമ പദ്ധതിയാണിത്. എട്ടാം ക്ലാസ് മുതല്‍ ഡോക്ടറേറ്റ് ബിരുദം വരെ കരസ്ഥമാക്കാന്‍ ഇവിടെ സംവിധാനം മുണ്ടാകും. ബിടെക്, എംടെക്, ബിരുദം, ബിരുദാനന്തരബിരുദം, പോളിടെക്‌നിക്, ബിഎഡ്, സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പരിശീലനകേന്ദ്രം, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളും തുടങ്ങി ഉന്നതതല വിദ്യാഭ്യാസ സൌകര്യങ്ങളാണ്  ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്.32ഏക്കറ സ്ഥലത്താണു പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് യാഥാര്‍ഥ്യമാകേണ്ട പദ്ധതി ചില തല്‍പരകക്ഷികളുടെ കുപ്രചരണങ്ങള്‍ കാരണമാണു നീണ്ടുപോയത്. രാഷ്ട്രീയ ലക്ഷ്യം വെച്ച് അനാവശ്യ ഭയം ജനിപ്പിച്ചു സ്ഥലവാസികളെ ഇളക്കി വിട്ടു ഈ സമഗ്ര പദ്ധതിക്ക് തുരങ്കം വെക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. വിട്ടു നല്‍കിയ ഭൂമി അളക്കുവാനും നിര്‍ണയിക്കുവാനും എത്തിയ ഉന്നത ഉദ്യോഗസ്ഥരേ നിരന്തരമായി തടഞ്ഞത് കൊണ്ടാണ് ഭൂമി ഏറ്റെടുക്കല്‍ വൈകിയത്. കേവലം 32 ഏക്കറ ഭൂമി യാണ് ഈ പദ്ധതിക്കാവശ്യമായിട്ടുള്ളത്. രണ്ടു വീടുകള്‍ മാത്രമാണ് ഏറ്റെടുക്കുന്ന സ്ഥലത്തുള്ളത്. ഇവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കിയിട്ടുമുണ്ട്.എന്നാല്‍ 300 ഏക്കര്‍ സ്ഥലം ഭാവിയില്‍ വേണ്ടിവരും  എന്ന് പ്രചാരണം നടത്തിയാണു പരിസരത്തെ താമസക്കാരെ ഭീതിയിലാക്കി സമര രംഗത്തിറക്കിയത്.ഒരു സെന്റ് ഭൂമിപോലും നഷ്ട പെടാത്തവരെയാണു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്.  ബി ടെക്,പോളിടെക്‌നിക്കും അല്ലാത്ത മുഴുവന്‍ കോഴ്‌സുകളും അടുത്ത അധ്യായന വര്‍ഷം തന്നെ ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.ഇതില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കുന്ന കോഴ്‌സുകള്‍ പൂര്‍ണമായും സൗജന്യമായിട്ടാണ്. ഇതിന്നായുള്ള കെട്ടിടങ്ങള്‍ വാടകക്കെടുത്തു  ഓഫീസുകളും ക്ലാസ്സ് മുറികളും താനൂര്‍ റോഡില്‍ പ്രവര്‍ത്തിച്ചു വരികയാണിപ്പോള്‍.
Next Story

RELATED STORIES

Share it