പോലിസ് വീഴ്ച : പരസ്പരം പോരടിക്കുന്ന ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
BY fousiya sidheek3 May 2017 3:16 AM GMT
X
fousiya sidheek3 May 2017 3:16 AM GMT
തിരുവനന്തപുരം: ചില കാര്യങ്ങളില്‍ പോലിസിനു വീഴ്ചപറ്റിയിട്ടുണ്ടെന്നും അതിനു കാരണം യുഡിഎഫ് ഭരണത്തിന്റെ ഹാങ്ഓവറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എല്‍ഡിഎഫ് ഭരണകാലത്ത് നടക്കാന്‍ പാടില്ലാത്ത ചിലതാണ് പോലിസ് സേനയില്‍ നടന്നത്. ഇനി അത്തരക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. പോലിസ് സ്റ്റേഷനുകളിലെ മൂന്നാംമുറ അവസാനിപ്പിക്കുന്നതോടൊപ്പം കുഴപ്പക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയുണ്ടാവും. കാപ്പ നിയമം രാഷ്ട്രീയ കേസുകള്‍ക്കു ബാധകമാക്കില്ലെന്നും സേനയിലെ വനിതകളുടെ എണ്ണം ആദ്യഘട്ടത്തില്‍ 15 ശതമാനമായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയ പകപോക്കലിനായി ഒരുവിഭാഗം ഉദേ്യാഗസ്ഥരെ നിയോഗിച്ചിരുന്നു. അതിന്റെ ഭാഗമായി സേനയില്‍ അപചയമുണ്ടായി. ജീര്‍ണത ബാധിച്ച ഒരുസംഘം േസനയിലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ദുഷ്ചെയ്തികളില്‍ നിന്നു പെട്ടെന്നു മാറാനാവാതെ നിന്ന അവരായിരുന്നു കുഴപ്പങ്ങള്‍ക്കു കാരണം. സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ കാരണം അവര്‍ മാറിത്തുടങ്ങിയിട്ടുണ്ട്. പക്ഷപാതരഹിതമായി നിയമം നടപ്പാക്കുകയെന്ന സര്‍ക്കാരിന്റെ വ്യക്തമായ ധാരണയിലാണ് ഇപ്പോള്‍ പോലിസ് സേന പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ് ഭരണകാലത്തെപ്പോലെ പരസ്പരം പോരടിക്കുന്ന ഉദ്യോഗസ്ഥരെ സേനയില്‍ വച്ചുപൊറുപ്പിക്കില്ല. കേരള പോലിസിന് ന്യൂനപക്ഷവിരുദ്ധ മുഖമുണ്ടാവില്ല. യുഡിഎഫ്, എല്‍ഡിഎഫ് ഭരണകാലങ്ങളില്‍ ഡിജിപിയായിരുന്ന രമണ്‍ ശ്രീവാസ്തവയെ സേനയുടെ ഉപദേശകനായി നിയമിച്ചതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. പോലിസ് സ്റ്റേഷനില്‍ പേടിച്ച് കയറേണ്ടിവരുന്ന അവസ്ഥയ്ക്കു മാറ്റം വന്നിട്ടുണ്ട്. പോലിസുകാര്‍ മോശമായി പെരുമാറുകയാണെങ്കില്‍ മേലുദ്യോഗസ്ഥനു പരാതി നല്‍കാം. പരാതിയിന്മേല് അടിയന്തര നടപടിയുണ്ടാവും. ഗുണ്ടായിസത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. പെണ്‍കുട്ടികള്‍ക്ക് പോലിസിന്റെ നേതൃത്വത്തില്‍ സ്വയരക്ഷാ പരിശീലനം നല്‍കും. എല്ലാ പഞ്ചായത്തുകളിലും ഒരു വനിതാ ഓഫിസര്‍ നേരിട്ടെത്തി പരാതികള്‍ കേള്‍ക്കുന്ന സംവിധാനം കൊണ്ടുവരും. കൊച്ചുകുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന ഒരു റാക്കറ്റ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു തടയുന്നതിനായി സംസ്ഥാനതലത്തില്‍ പ്രത്യേക നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സേനയ്ക്കു മാറ്റിവച്ച പദ്ധതിവിഹിതത്തിന്റെ 97 ശതമാനം ചെലവഴിച്ചു. കേരള പോലിസിന് ഒരു നല്ല നാഥന്‍തന്നെയുണ്ടാവും. ആര്‍ക്കും അതില്‍ യാതൊരു ആശങ്കയും വേണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. മറുപടി കഴിഞ്ഞയുടന്‍ പ്രതിപക്ഷത്തുനിന്നു കെ സി േജാസഫ് ചോദ്യവുമായി എഴുന്നേറ്റെങ്കിലും രാവിലെ മുതല്‍ വൈകീട്ടു വരെ നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി മറുപടി നല്‍കിയതാണെന്നും ഇനി ചോദ്യം അനുവദിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Next Story
RELATED STORIES
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT