പെറു തിരഞ്ഞെടുപ്പ്: കെയ്കോ ഫുജിമോറി മുന്നില്‍
BY Sumeera SMR12 April 2016 4:04 AM GMT
Sumeera SMR12 April 2016 4:04 AM GMT
ലിമ: പെറു പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടഫലം പുറത്തുവന്നപ്പോള്‍ മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ട് ഫുജിമോറിയുടെ മകള്‍ കെയ്കോ ഫുജിമോറി മുന്നില്‍. അധികാരത്തിലിരിക്കെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ തടവില്‍ കഴിയുകയാണ് ആല്‍ബര്‍ട്ട് ഫുജിമോറി ഇപ്പോള്‍. 38 ശതമാനം വോട്ടുകളാണ് ഫുജിമോറി നേടിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് സമിതി അറിയിച്ചു. ഫുജിമോറി വിജയിക്കുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വിജയാഘോഷങ്ങള്‍ തുടങ്ങി. സര്‍ക്കാരിലെ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നതായി അവര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. 50 ശതമാനത്തില്‍ കുറവു വോട്ടുകളാണ് നേടുന്നതെങ്കില്‍ ജൂണ്‍ മാസത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് േേവണ്ടി വരും. മുഖ്യ എതിരാളി പെഡ്രോ പാബ്ലോ കുസിന്‍സ്കി 24.5 ശതമാനം വോട്ടുകളാണ് ആദ്യഘട്ടത്തില്‍ നേടിയിരിക്കുന്നത്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT