palakkad local

പീഡനം: രണ്ടു പ്രതികള്‍ക്ക് 10വര്‍ഷം കഠിന തടവും രണ്ട് ലക്ഷം പിഴയും

പാലക്കാട്: വ്യത്യസ്ഥ കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ 10 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. പാലക്കാട് ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സി സൗന്ദരേഷാണ് ശിക്ഷ വിധിച്ചത്.
പാലക്കാട് എലപ്പുള്ളിയില്‍ 13കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി സുരേഷ്  കുമാറിനെയും (37), ഒറ്റപ്പാലം മുളയന്‍കാവില്‍ 12 വയസ്സുകാരിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി രവീന്ദ്രനെ (35)യുമാണ് 10വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. സുരേഷ് കുമാര്‍ 50000 രൂപ പിഴയും ഐപിസി 506(ശ) വകുപ്പ് പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. കസബ  എസ്‌ഐ മാത്യു, സിഐ ആര്‍ അശോകന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ലത ജയരാജ് ഹാജരായി. രവീന്ദ്രന് കഠിന തടവിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവ് അനുഭവിക്കണം. ചെര്‍പ്പുളശ്ശേരി സിഐ ആയിരുന്ന ഇ സുനില്‍കുമാറാണ്  കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂക്ഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ വിനോദ് കയ്‌നാട്ട്, അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ആനന്ദ് ഹാജരായി.
Next Story

RELATED STORIES

Share it