പാറുവിനും കരിഞ്ചിക്കും ചികില്‍സ ലഭ്യമാക്കാന്‍ നിര്‍ദേശം
BY Sumeera SMR5 Nov 2015 5:09 AM GMT
Sumeera SMR5 Nov 2015 5:09 AM GMT
കല്‍പ്പറ്റ: പട്ടികവര്‍ഗ സ്ത്രീകളായ പാറുവിനും കരിഞ്ചിക്കും വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പട്ടികവര്‍ഗക്ഷേമ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം.
പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ കാപ്പിക്കുന്ന് താഴെക്കാപ്പ് പണിയ കോളനിയിലെ നൂഞ്ചന്റെ ഭാര്യ പാറു (60), പരേതരായ കുളിയന്-കറുത്ത ദമ്പതികളുടെ മകള്‍ കരിഞ്ചി (45) എന്നിവര്‍ രോഗാവസ്ഥയില്‍ ദുരിതമനുഭവിക്കുന്നെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പട്ടികവര്‍ഗക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി അടിയന്തര നടപടി സ്വീകരിച്ചതിനുശേഷം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തിക്ക് നിര്‍ദേശം നല്‍കിയത്.
രോഗികളെ പരിശോധിക്കുന്നതിന് ബുധനാഴ്ച വൈദ്യസംഘം കോളനികളിലെത്തി. രണ്ടു വര്‍ഷം മുമ്പ് കൊയ്ത്തിനു പോയപ്പോള്‍ പതമ്പായി ലഭിച്ച നെല്ല് പാറ്റുന്നതിനിടെ പാറു കുഴഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍നിന്നും പാക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്നും ചികില്‍സ ലഭ്യമായിരുന്നുവെങ്കിലും പാറുവിന്റെ ആരോഗ്യനിലയ്ക്കു മാറ്റംവന്നിട്ടില്ല.
വിവാഹിതയായ ആദിവാസി അമ്മയാണ് കരിഞ്ചി. കൂലിപ്പണിയെടുത്ത് മക്കളെ പോറ്റിയിരുന്ന കരിഞ്ചിക്ക് ആറുമാസം മുമ്പാണ് മാനസികാസ്വസ്ഥ്യവും വിറയലും അനുഭവപ്പെട്ടത്. ആളുകളെ കാണുമ്പോള്‍ കരിഞ്ചി ഭയന്ന് ഒളിക്കുന്നു. രണ്ടു മക്കളാണ് കരിഞ്ചിക്ക്. കുറച്ചുനാള്‍ കരിഞ്ചിയെ ജില്ലയിലെ സ്വകാര്യ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സിച്ചെങ്കിലും അസുഖം ഭേദമായിട്ടില്ല.
പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ കാപ്പിക്കുന്ന് താഴെക്കാപ്പ് പണിയ കോളനിയിലെ നൂഞ്ചന്റെ ഭാര്യ പാറു (60), പരേതരായ കുളിയന്-കറുത്ത ദമ്പതികളുടെ മകള്‍ കരിഞ്ചി (45) എന്നിവര്‍ രോഗാവസ്ഥയില്‍ ദുരിതമനുഭവിക്കുന്നെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പട്ടികവര്‍ഗക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി അടിയന്തര നടപടി സ്വീകരിച്ചതിനുശേഷം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തിക്ക് നിര്‍ദേശം നല്‍കിയത്.
രോഗികളെ പരിശോധിക്കുന്നതിന് ബുധനാഴ്ച വൈദ്യസംഘം കോളനികളിലെത്തി. രണ്ടു വര്‍ഷം മുമ്പ് കൊയ്ത്തിനു പോയപ്പോള്‍ പതമ്പായി ലഭിച്ച നെല്ല് പാറ്റുന്നതിനിടെ പാറു കുഴഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍നിന്നും പാക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്നും ചികില്‍സ ലഭ്യമായിരുന്നുവെങ്കിലും പാറുവിന്റെ ആരോഗ്യനിലയ്ക്കു മാറ്റംവന്നിട്ടില്ല.
വിവാഹിതയായ ആദിവാസി അമ്മയാണ് കരിഞ്ചി. കൂലിപ്പണിയെടുത്ത് മക്കളെ പോറ്റിയിരുന്ന കരിഞ്ചിക്ക് ആറുമാസം മുമ്പാണ് മാനസികാസ്വസ്ഥ്യവും വിറയലും അനുഭവപ്പെട്ടത്. ആളുകളെ കാണുമ്പോള്‍ കരിഞ്ചി ഭയന്ന് ഒളിക്കുന്നു. രണ്ടു മക്കളാണ് കരിഞ്ചിക്ക്. കുറച്ചുനാള്‍ കരിഞ്ചിയെ ജില്ലയിലെ സ്വകാര്യ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സിച്ചെങ്കിലും അസുഖം ഭേദമായിട്ടില്ല.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT