പലയിടത്തും അക്രമം; ജില്ലയില്‍ വീണ്ടും സംഘര്‍ഷഭീതി
BY Sumeera SMR9 Feb 2016 4:45 AM GMT
Sumeera SMR9 Feb 2016 4:45 AM GMT
കണ്ണൂര്‍: ഒരിടവേളയ്ക്കു ശേഷം ജില്ല വീണ്ടും സംഘര്‍ഷഭീതിയില്‍. പലയിടത്തും പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുകയും എതിരാളികളുടെ വീടുകളില്‍ റീത്ത് വയ്ക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഒരു ഡസനോളം ആക്രമണങ്ങളാണുണ്ടായത്.
പയ്യന്നൂര്‍, പാപ്പിനിശ്ശേരി, പള്ളിക്കുന്ന്, കല്യാശ്ശേരി, പെരളശ്ശേരി ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. പലയിടത്തും സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും ഓഫിസുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ജില്ലാ പോലിസ് മേധാവിയെ സ്ഥലംമാറ്റിയതും സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു മാസത്തിനിടെ അഞ്ചിലേറെ സ്ഥലങ്ങളില്‍ നിന്നായി ബോംബുകളും ആയുധശേഖരവും പിടികൂടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കാനായി ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതായാണു വിവരം. പ്രത്യേകിച്ച് മുന്‍കാലങ്ങളിലെല്ലാം ഉല്‍സവ സീസണുകളിലാണ് സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം ഉടലെടുക്കാറുള്ളത്. ഇക്കുറിയും ഉല്‍സവ സീസണില്‍ ചിലയിടങ്ങളില്‍ അക്രമങ്ങളുണ്ടായി. ഇത് രാഷ്ട്രീയ അക്രമങ്ങളിലേക്കു വ്യാപിക്കുകയാണു ചെയ്യുന്നത്.
പോലിസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ഇരുപക്ഷ വും ആരോപിക്കുമ്പോഴും അക്രമങ്ങള്‍ പതിവുപോലെ തുടര്‍ക്കഥയാവുന്നത് സമാധാനകാംക്ഷികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
പയ്യന്നൂര്‍, പാപ്പിനിശ്ശേരി, പള്ളിക്കുന്ന്, കല്യാശ്ശേരി, പെരളശ്ശേരി ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. പലയിടത്തും സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും ഓഫിസുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ജില്ലാ പോലിസ് മേധാവിയെ സ്ഥലംമാറ്റിയതും സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു മാസത്തിനിടെ അഞ്ചിലേറെ സ്ഥലങ്ങളില്‍ നിന്നായി ബോംബുകളും ആയുധശേഖരവും പിടികൂടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കാനായി ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതായാണു വിവരം. പ്രത്യേകിച്ച് മുന്‍കാലങ്ങളിലെല്ലാം ഉല്‍സവ സീസണുകളിലാണ് സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം ഉടലെടുക്കാറുള്ളത്. ഇക്കുറിയും ഉല്‍സവ സീസണില്‍ ചിലയിടങ്ങളില്‍ അക്രമങ്ങളുണ്ടായി. ഇത് രാഷ്ട്രീയ അക്രമങ്ങളിലേക്കു വ്യാപിക്കുകയാണു ചെയ്യുന്നത്.
പോലിസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ഇരുപക്ഷ വും ആരോപിക്കുമ്പോഴും അക്രമങ്ങള്‍ പതിവുപോലെ തുടര്‍ക്കഥയാവുന്നത് സമാധാനകാംക്ഷികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT