പരീക്ഷ എഴുതാന്‍ പകരക്കാരിയെ ഇരുത്തി; പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

ചണ്ഡീഗഡ്: ബോര്‍ഡ് പരീക്ഷയില്‍ ജയിപ്പിക്കാമെന്ന ഉറപ്പുനല്‍കി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ 10ാം ക്ലാസുകാരിയെ ബലാല്‍സംഗം ചെയ്തു. പരീക്ഷ എഴുതാന്‍ പകരം വിദ്യാര്‍ഥിയെ ഏര്‍പ്പാടാക്കി നല്‍കിയാണു പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്.
ഹരിയാനയിലെ സോനിപത്തില്‍ ഗൊഹാനയിലെ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും സഹായിച്ച രണ്ടു സ്ത്രീകള്‍ക്കെതിരേയും പോക്‌സോ നിയമമനുസരിച്ച് കേസെടുത്തിട്ടുണ്ട്. 10,000 രൂപ നല്‍കിയാല്‍ പരീക്ഷ എഴുതാതെ തന്നെ നല്ല മാര്‍ക്കോടെ ജയിപ്പിക്കാമെന്നു പെണ്‍കുട്ടിയുടെ പിതാവിനെ പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. മാര്‍ച്ച് എട്ടിന് പിതാവ് പെണ്‍കുട്ടിയുമായി പ്രിന്‍സിപ്പലിനെ കാണുകയും ചെയ്തു. പരീക്ഷ മറ്റൊരാള്‍ എഴുതുമെന്നും വിദ്യാര്‍ഥിനി ബന്ധുവിന്റെ വീട്ടില്‍ തങ്ങിയാല്‍ മതിയെന്നും അറിയിച്ചു. സംഭവ ശേഷം രണ്ടു സ്ത്രീകളും രക്ഷപ്പെട്ടു. പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it