kozhikode local

പകര്‍ച്ചവ്യാധി: നാദാപുരത്ത് പരിശോധന ഊര്‍ജിതം

നാദാപുരം: പകര്‍ച്ചവ്യാധികള്‍ പിടിപെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നാദാപുരം ഗ്രാമപ്പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നാദാപുരത്തെ വ്യാപാര സ്ഥാപനങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പരിശോധന നടത്തി. ഹോട്ടല്‍, കൂള്‍ ബാര്‍, ബേക്കറി, മാര്‍ക്കറ്റ് മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിങ്ങനെ 30 ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 6 സ്ഥാപനങ്ങള്‍ക്ക് മേല്‍പിഴ ചുമത്തി.
മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളിയതിന് നാദാപുരത്തെ റൂബിയാന്‍ സൂപ്പര്‍ ട്രേഡിംഗ്, കക്കാടന്‍ ട്രേഡേഴ്—സ് എന്നിവയ്ക്ക് പിഴ ചുമത്തി. മാലിന്യം പൊതുസ്ഥലത്ത് തളളിയതിന് എബിഎച്ച് വെജിറ്റബിള്‍സ്, അറ്റ്—ലസ് ജ്വല്ലറി എന്നിവയ്ക്ക് പിഴ ചുമത്തി നാദാപുരം മാര്‍ക്കറ്റില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മാംസ വില്‍പ്പന നടത്തിയതിന് അഷ്‌റഫ് വലിയപറമ്പത്ത് എന്നവര്‍ക്കും പിഴ ചുമത്തി മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനും ഗോള്‍ഡന്‍ കേക്ക് ബേക്കറി കൂടിന് പിഴ ചുമത്തി. 6 സ്ഥാപനങ്ങള്‍ക്കുമായി വിവിധ വകുപ്പുകളില്‍ 8000 രൂപ പിഴ ചുമത്തി.
പരിശോധനയില്‍ നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍ കെ സതീഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍മാരായ സി പ്രസാദ്, കെ പിസജിത്ത് ബാബു, ആര്‍ ദീപലേഖ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.






Next Story

RELATED STORIES

Share it