ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം
BY Sumeera SMR27 Dec 2015 3:40 AM GMT
Sumeera SMR27 Dec 2015 3:40 AM GMT
ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ വിജയം. ഓള്‍റൗണ്ട് മികവിന്റെ പിന്‍ബലത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ന്യൂസിലന്‍ഡ് കൈക്കലാക്കിയത്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ കിവീസ് 1-0ന് മുന്നിലെത്തുകയും ചെയ്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47 ഓവറില്‍ 188 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഒരുഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 27 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ലങ്കയെ മിലിന്ദ സിരിവര്ധനയുടെയും (66) നുവാന്‍ കുലശേഖരയുടെയും (58) ഭേദപ്പെട്ട ഇന്നിങ്സുകളാണ് ടീം സ്കോര്‍ ബോര്‍ഡ് 150 കടത്താന്‍ സഹായിച്ചത്.
82 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെടുന്നതാണ് സിരിവര്‍ധനയുടെ ഇന്നിങ്സ്. 73 പന്ത് നേരിട്ട കുലശേഖര അഞ്ച് സിക്സറും രണ്ട് ബൗണ്ടറിയും തന്റെ ഇന്നിങ്സില്‍ കണ്ടെത്തി. ന്യൂസിലന്‍ഡിനു വേണ്ടി മാറ്റ് ഹെന്റ്റി നാലും ഡഗ് ബ്രെസ്വെല് മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി. മിച്ചെല്‍ മക്ലേഗന്‍ രണ്ടും ആദം മില്‍നെ ഒരു വിക്കറ്റും നേടി.
മറുപടിയില്‍ മാര്ട്ടിന് ഗുപ്റ്റിലും (79) ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ മക്കുല്ലവും (55) അര്‍ധസെഞ്ച്വറിയുമായി മിന്നിയപ്പോള്‍ കിവീസ് 21 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 56 പന്തില്‍ ഒമ്പത് ബൗണ്ടറിയും നാല് സിക്സറും ഉള്‍പ്പെടുന്നതാണ് ഗുപ്റ്റിലിന്റെ ഇന്നിങ്സ്.
വെടിക്കെട്ട് ഇന്നിങ്സ് കാഴ്ചവച്ച മക്കുല്ലം 25 പന്തില്‍ നിന്ന് 11 ബൗണ്ടറിയും ഒരു സിക്സറും അടിച്ചുകൂട്ടി. അരങ്ങേറ്റക്കാരന്‍ ഹെന്റ്റി നികോള്‍സ് 23 റണ്‍സുമായി പുറത്താവാതെ നിന്നു. ശ്രീലങ്കന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ച ഹെന്റ്റിയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ രണ്ടാം ഏകദിനം നാളെ അരങ്ങേറും.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47 ഓവറില്‍ 188 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഒരുഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 27 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ലങ്കയെ മിലിന്ദ സിരിവര്ധനയുടെയും (66) നുവാന്‍ കുലശേഖരയുടെയും (58) ഭേദപ്പെട്ട ഇന്നിങ്സുകളാണ് ടീം സ്കോര്‍ ബോര്‍ഡ് 150 കടത്താന്‍ സഹായിച്ചത്.
82 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെടുന്നതാണ് സിരിവര്‍ധനയുടെ ഇന്നിങ്സ്. 73 പന്ത് നേരിട്ട കുലശേഖര അഞ്ച് സിക്സറും രണ്ട് ബൗണ്ടറിയും തന്റെ ഇന്നിങ്സില്‍ കണ്ടെത്തി. ന്യൂസിലന്‍ഡിനു വേണ്ടി മാറ്റ് ഹെന്റ്റി നാലും ഡഗ് ബ്രെസ്വെല് മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി. മിച്ചെല്‍ മക്ലേഗന്‍ രണ്ടും ആദം മില്‍നെ ഒരു വിക്കറ്റും നേടി.
മറുപടിയില്‍ മാര്ട്ടിന് ഗുപ്റ്റിലും (79) ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ മക്കുല്ലവും (55) അര്‍ധസെഞ്ച്വറിയുമായി മിന്നിയപ്പോള്‍ കിവീസ് 21 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 56 പന്തില്‍ ഒമ്പത് ബൗണ്ടറിയും നാല് സിക്സറും ഉള്‍പ്പെടുന്നതാണ് ഗുപ്റ്റിലിന്റെ ഇന്നിങ്സ്.
വെടിക്കെട്ട് ഇന്നിങ്സ് കാഴ്ചവച്ച മക്കുല്ലം 25 പന്തില്‍ നിന്ന് 11 ബൗണ്ടറിയും ഒരു സിക്സറും അടിച്ചുകൂട്ടി. അരങ്ങേറ്റക്കാരന്‍ ഹെന്റ്റി നികോള്‍സ് 23 റണ്‍സുമായി പുറത്താവാതെ നിന്നു. ശ്രീലങ്കന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ച ഹെന്റ്റിയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ രണ്ടാം ഏകദിനം നാളെ അരങ്ങേറും.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT