നോക്കുകൂലി നിരോധന ഉത്തരവ് ലംഘിച്ചാല്‍ മുഖംനോക്കാതെ നടപടി: മുഖ്യമന്ത്രി

പത്തനംതിട്ട: നോക്കുകൂലി നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാ ര്‍ ഉത്തരവ് ലംഘിച്ചാല്‍ ഏതു തൊഴിലാളി സംഘടനയില്‍ പെട്ടവരെന്നു നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സിലിനു തുടക്കംകുറിച്ച് നടന്ന തൊഴിലാളി റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമം ലംഘിച്ചാല്‍ ആരുടെയെങ്കിലും ആളാണെന്നു പറഞ്ഞുവന്നാല്‍ ഒരു പരിഗണനയും ലഭിക്കില്ല. ഒറ്റപ്പെട്ട സംഭവങ്ങളെന്നു പറഞ്ഞ് നോക്കുകൂലി വാങ്ങല്‍ തുടരാനാവില്ല. തൊഴിലെടുക്കുന്നവരുടെ സംഘടനകളുമായി ആലോചിച്ചാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതെന്നും തൊഴിലാളികളെ എക്കാലത്തും സംരക്ഷിക്കുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റേതെന്നും പിണറായി പറഞ്ഞു. കോര്‍പറേറ്റുകള്‍ക്കു വേണ്ടി തൊഴില്‍ നിയമം അട്ടിമറിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്ഥിരം തൊഴില്‍ നിയമം ഇല്ലാതാക്കിയത് അതിന്റെ ഭാഗമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി നശിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍. എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന ബദല്‍ നയമാണ് സംസ്ഥാനസര്‍ക്കാരിന്റേതെന്നും പിണറായി പറഞ്ഞു.  സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. തപന്‍സെന്‍, എ കെ പത്മനാഭന്‍, എളമരം കരീം, കെ ചന്ദ്രന്‍പിള്ള, എംഎല്‍എമാരായ വീണാ ജോര്‍ജ്, രാജു എബ്രഹാം സംസാരിച്ചു. സംസ്ഥാന കൗണ്‍സില്‍ നാളെ സമാപിക്കും.
Next Story

RELATED STORIES

Share it