നേരിട്ടത് കൊടിയ പീഡനമെന്ന് അഞ്ജലി; അമൃതയിലെ ഡോക്ടര്‍ വ്യാജ മനോരാഗ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി
BY kasim kzm28 May 2018 11:33 AM GMT
X
kasim kzm28 May 2018 11:33 AM GMT
തിരുവനന്തപുരം: മംഗലാപുരത്ത് ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള പീഡന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട തൃശൂര്‍ സ്വദേശി അഞ്ജലി പ്രകാശ് കഴിഞ്ഞ രണ്ട് വര്‍ഷം നേരിട്ടത് കൊടിയ പീഡനം. സംസ്ഥാന പോലിസ് മേധാവിക്ക് നല്കിയ പരാതിയില്‍ താന്‍ നേരിട്ട പീഡനം യുവതി വിവരിക്കുന്നുണ്ട്. യുവതിക്ക് 15 വയസുള്ളപ്പോള്‍ പിതാവ് നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നുണ്ട്. ഇതിന് ശേഷമാണ് പെണ്‍കുട്ടിയുടെ വീടുമായി സൗഹൃദത്തിലായിരുന്ന ഇതര സമുദായത്തില്‍പ്പെട്ട യുവാവുമായി പരിചയപ്പെടുന്നത്. ഇതിനെ ചൊല്ലി ബന്ധുക്കളുടെ ക്രൂരമായ പീഡനത്തിനിരയായി.
മാതാവും സഹോദരങ്ങളും ചേര്‍ന്ന് ക്രൂരമായി പീഡനത്തിനിരയാക്കി. ഇതിനിടയില്‍ മാരകമായ മുറിവേറ്റ യുവതിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചികില്‍സക്കെന്ന പേരില്‍ കൊച്ചിയിലെ മാതാ അമൃതാനന്ദമയി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മനോരോഗ വിഭാഗത്തിലും പ്രവേശിപ്പിച്ചു. അവിടെ ചുമതലയുണ്ടായിരുന്ന മാനസികരോഗ വിദഗ്ധന്‍ ഡോ. എന്‍ ദിനേശ്, ക്രൂരനാണെന്നും ഒരു പിശാചിനെ പോലെയും പെരുമാറിയിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ തന്നെ പോലെ നിരപരാധികളായ പെണ്‍കുട്ടികള്‍ക്ക് മാനസിക രോഗികള്‍ക്കുള്ള മരുന്നുകളും വൈദ്യുതാഘാതവും ഉയര്‍ന്ന അളവില്‍ നല്‍കുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സില്‍ നിന്നും മനസിലാക്കിയതായി യുവതി പരാതിയില്‍ പറയുന്നു. തനിക്ക് ദിവസം ഇത്തരത്തില്‍ 10 ഗുളികകളെങ്കിലും നല്‍കിയിരുന്നു. ഡോ. എന്‍ ദിനേശന്റെ തുടര്‍ച്ചയായുള്ള 45 ദിവസത്തെ ചികില്‍സയ്ക്ക് ശേഷം തനിക്ക് സംസാരിക്കാനും നടക്കാനുമുള്ള ശേഷി ഇല്ലാതായി.
ഇതേ സമയം വിവാഹം കഴിക്കാന്‍ തയ്യാറായിരുന്ന യുവാവ് ഹേബിയസ് കോര്‍പസ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ഇതിന് മറുപടിയായി ഡോ. എന്‍. ദിനേശന് നല്കിയ വ്യാജ മനോരോഗ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതിയില്‍ അഞ്ജലിയുടെ മാതാവ് ഹാജരാക്കി. ആശുപത്രി കേന്ദ്രീകരിച്ച് വിശ്വഹിന്ദുപരിഷത്തിന്റെയും ഇതര ഹൈന്ദവ സംഘടനകളുടെയും പ്രവര്‍ത്തനം സജീവമായിരുന്നു എന്നും ഡിജിപിക്ക് നല്കാന് കൊണ്ടുവന്ന പരാതിയില്‍ പറയുന്നു. അനില്‍, ആനന്ദ്, സുജിത്ത്, സ്മിത ഭാട്ട് എന്നീ ചിലരുടെ പേരുകളും പരാതിയില്‍ സൂചിപ്പിക്കുന്നുമുണ്ട്. എറണാകുളത്തുള്ള യോഗ സെന്ററിന്റെ കൗണ്‍സിലര്‍മാരും ഈ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി യുവതി പറയുന്നു. തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ ബലമായി കലൂരിലെ ഒരു വീട്ടിലേയ്ക്ക് കൊണ്ടുപോയി.
അവിടെ മറ്റ് നിരവധി പെണ്‍കുട്ടികളെ ഞാന്‍ കണ്ടുമുട്ടി. ബിധുഷ, അപര്‍ണ, ആര്യ, മീങ്കി, മറ്റൊരു മുസ്്ലീം പെണ്‍കുട്ടി എന്നിവരടക്കം ചിലര്‍ അവിടെയുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ചിലര്‍ എന്റെ ശരീരത്തില്‍ ബലമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ഞാനുമായി പ്രണയത്തിലായിരുന്ന യുവാവിനെ കൊല്ലുമെന്ന് ഭീക്ഷണി മുഴക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് എറണ്ണാകുളം നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ സിഐയ്ക്ക് പരാതി നല്‍കിയെങ്കിലും പോലിസ് മൊഴി രേഖപ്പെടുത്തുന്നതിന് തയ്യാറായില്ല. എന്നിരുന്നാലും യുവതിയും യുവാവും തമ്മില്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് സി.ഐ ഭീഷണിപ്പെടുത്തി. പിന്നീട് അവര്‍ പാവകുളത്ത് വിഎച്ച്പി ഓഫീസില്‍ എത്തിച്ച് അവിടെ ചിലര്‍ക്കൊപ്പം പൂട്ടിയിട്ടതായി പരാതിയില്‍ പറയുന്നു. അതിനുശേഷം യുവാവിനെതിരായി മറ്റൊരു ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു. അഭിഭാഷകനെ അടയ്ക്കാന്‍ 10,000 രൂപയും കൊടുത്തു.
അതിനുശേഷം അവിടെ എത്തിയ ഷിജു എന്ന യുവാവിനൊപ്പം തൃശൂരിലെ മായാന്നൂരില് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള തണല്‍ ബാലഗ്രാമിലേക്ക് മാറ്റിയതായും യുവതി പറയുന്നു. മുസ്്ലീം സമുദായത്തില്‍പ്പെട്ട യുവാവും കുടുംബവും ഐഎസ്എസ് പറഞ്ഞ് അപകീര്‍ത്തിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു. തുടര്‍ന്ന് പീഡനത്തെ കുറിച്ച് പോലിസില്‍ അറിയിച്ചു. എന്നാല്‍ കോടതി ഉത്തരവ് കാണിച്ച് മാതാവ് പോലിസിനെ പിന്തിരിപ്പിച്ചു. അവിടെ പിന്നീട് മംഗലാപുരത്തേക്ക് മാറ്റി. അവിടെയും ക്രൂരമായി ശാരീരിക പീഡനത്തിനിരയായതായി യുവതി സൂചിപ്പിക്കുന്നു. ഇതിനിടയില്‍ സാമുഹ്യമാധ്യമം വഴി ഒരു വീഡിയോ പോസ്റ്റു ചെയ്യാന്‍ കഴിഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട മംഗലാപുരം സിറ്റി വനിതാ പോലീസുകാര്‍ യുവതിയെ രക്ഷപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് 22 ദിവസത്തേക്കുള്ള അഭയാര്‍ഥി കേന്ദ്രത്തിലേക്ക് അയച്ചതായും യുവതി പരാതിയില്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ വിശദമായതും നിഷ്പക്ഷവും ഫലപ്രദവുമായ അന്വേഷണം ആവശ്യപ്പെടുന്നതായും യുവതി സംസ്ഥാന പോലിസ് മേധാവിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.എന്‍സിഎച്ച്ആര്‍ഒ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
എന്നാല്‍ പരാതി സ്വീകരിക്കാന്‍ ഡിജിപി വിസമ്മതിക്കുകയായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT