നിപാ വൈറസ്: കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണവകുപ്പ്
BY kasim kzm24 May 2018 4:47 AM GMT
kasim kzm24 May 2018 4:47 AM GMT
കല്‍പ്പറ്റ: നിപാ വൈറസുമായി ബന്ധപ്പെട്ട് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും നിലവില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കുന്ന സാഹചര്യമില്ലെന്നും മൃഗസംരക്ഷണവകുപ്പ്. മൃഗങ്ങളി ല്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ഉടന്‍ ബന്ധപ്പെടണം.
വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ കര്‍ശനമായ വ്യക്തിശുചിത്വം പാലിക്കണം.
വവ്വാലുകള്‍ കടിച്ചതായി സംശയിക്കുന്ന ചാമ്പക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ മനുഷ്യര്‍ കഴിക്കുകയോ വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്.
നാടന്‍ ഫലങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകര്‍. വവ്വാലുകളില്‍ സാധാരണയായി രോഗലക്ഷണം കാണാറില്ല. അതുകൊണ്ടു തന്നെ രോഗം മൂലം അവ മരണപ്പെടാറുമില്ല. രോഗവാഹകരായ വവ്വാലുകളുടെ വിസര്‍ജ്യം, ശരീര സ്രവങ്ങള്‍ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം മൂലമാണ് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും രോഗം പടരുന്നത്. കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുതിനായി കേന്ദ്ര ഉന്നതതല സംഘം പ്രശ്നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
രോഗലക്ഷണങ്ങള്‍ കാണിക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ സാംപിളുകള്‍ ശേഖരിക്കും. രോഗനിര്‍ണയത്തിന്റെ പ്രാഥമിക പരിശോധന സംസ്ഥാനതല ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്നതിനും ആവശ്യമെങ്കില്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുന്നതിനുമുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ജില്ലാതലത്തില്‍ രോഗവ്യാപനം തടയാന്‍ നിരീക്ഷണ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ സംശയദൂരീകരണത്തിന് 24 മണിക്കൂര്‍ ഹെല്പ് ലൈനുകള്‍ പ്രവര്‍ത്തിക്കുന്നു. നമ്പര്‍: 04936 206845.
വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ കര്‍ശനമായ വ്യക്തിശുചിത്വം പാലിക്കണം.
വവ്വാലുകള്‍ കടിച്ചതായി സംശയിക്കുന്ന ചാമ്പക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ മനുഷ്യര്‍ കഴിക്കുകയോ വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്.
നാടന്‍ ഫലങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകര്‍. വവ്വാലുകളില്‍ സാധാരണയായി രോഗലക്ഷണം കാണാറില്ല. അതുകൊണ്ടു തന്നെ രോഗം മൂലം അവ മരണപ്പെടാറുമില്ല. രോഗവാഹകരായ വവ്വാലുകളുടെ വിസര്‍ജ്യം, ശരീര സ്രവങ്ങള്‍ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം മൂലമാണ് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും രോഗം പടരുന്നത്. കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുതിനായി കേന്ദ്ര ഉന്നതതല സംഘം പ്രശ്നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
രോഗലക്ഷണങ്ങള്‍ കാണിക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ സാംപിളുകള്‍ ശേഖരിക്കും. രോഗനിര്‍ണയത്തിന്റെ പ്രാഥമിക പരിശോധന സംസ്ഥാനതല ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്നതിനും ആവശ്യമെങ്കില്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുന്നതിനുമുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ജില്ലാതലത്തില്‍ രോഗവ്യാപനം തടയാന്‍ നിരീക്ഷണ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ സംശയദൂരീകരണത്തിന് 24 മണിക്കൂര്‍ ഹെല്പ് ലൈനുകള്‍ പ്രവര്‍ത്തിക്കുന്നു. നമ്പര്‍: 04936 206845.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT