'തീര്‍പ്പാക്കുന്ന കേസുകളുടെ കണക്ക് പ്രസിദ്ധപ്പെടുത്തണം'

കൊച്ചി: ന്യായാധിപന്‍മാര്‍ തീര്‍പ്പു കല്‍പിക്കുന്ന കേസുകളുടെ കണക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് കെമാല്‍ പാഷ ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ജഡ്ജിമാര്‍ ജനങ്ങളോട് കണക്കു പറയാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
എത്രജോലി ചെയ്തുവെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ന്യായാധിപന്‍മാര്‍ക്കും ഭരണാധികാരികള്‍ക്കുമുണ്ട്. ഇത് ജഡ്ജിമാരെ ആക്ഷേപിക്കാനല്ല, അവരെ കറക്ട് ചെയ്യാനാണ്. കഴിഞ്ഞ രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ട് 4959 കേസുകള്‍ തീര്‍പ്പാക്കാന്‍ തനിക്ക് സാധിച്ചു. ഇതിന്റെ നാലിലൊന്ന് കേസുകളെങ്കിലും ഓരോ ന്യായാധിപനും തീര്‍പ്പാക്കിയാല്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാവില്ല. ജഡ്ജിമാര്‍ തീര്‍പ്പാക്കുന്ന കേസുകളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വിവരാവകാശ പ്രവര്‍ത്തകര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it