ടാക്‌സി ഡ്രൈവറെ കൊന്ന് കാറുമായി കടന്നു; ഡല്‍ഹിയില്‍ ജാഗ്രത

ന്യൂഡല്‍ഹി: പത്താന്‍കോട്ടുനിന്ന് ടാക്‌സി വിളിച്ച അജ്ഞാതര്‍ ഡ്രൈവറെ കൊലപ്പെടുത്തി കാറുമായി കടന്നു. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പോലിസ് ജാഗ്രത പ്രഖ്യാപിച്ചു. ഹിമാച ല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ കാല്‍ട്ടാ പാലത്തിലാണ് ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്.
കാംഗ്രയിലെ ഗവല്‍ ഗ്രാമക്കാരനാണ് കൊല്ലപ്പെട്ട വിജയ്കുമാര്‍. ഇയാളുടെ വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാറാണ് അക്രമികള്‍ കവര്‍ന്നത്. പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കി. ജാഗ്രത പുലര്‍ത്താന്‍ ജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സി അറിയിച്ചു. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം. ഒരു ടാക്‌സി ഡ്രൈവറെ കൊന്ന് അയാളുടെ കാര്‍ തട്ടിയെടുത്തവരാണ് പത്താന്‍കോട്ട് വ്യോമത്താവളത്തി ല്‍ ആക്രമണം നടത്തിയത്. ആക്രമണത്തിനു മുമ്പ് ഇവിടെനിന്ന് അക്രമികള്‍ ഓട്ടം വിളിച്ച കാറിന്റെ ഡ്രൈവറെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
അതേസമയം രാജ്യത്തെ ട്രെയിനുകളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ സംരക്ഷണ സേന അറിയിച്ചു. ഇതിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളിലെ റെയില്‍വേ പരിസരങ്ങള്‍ നിരീക്ഷിക്കും. തീവണ്ടികളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it