Flash News

ചങ്ങരംകുളത്ത് തോണിയപകടം: കുട്ടികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

ചങ്ങരംകുളത്ത് തോണിയപകടം: കുട്ടികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
X
ചങ്ങരംകുളം: നരണിപ്പുഴ തോണി അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ ഒമ്പതോടെ  ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് മൃതദേഹം വിട്ടുനല്‍കിയത്.


മലപ്പുറം ചങ്ങരംകുളത്തിന് സമീപം നരണിപ്പുഴയിലെ കുണ്ടുംകുഴി കടവിലാണ് തോണി മറിഞ്ഞത്.ബന്ധുക്കളായ ആറ് കുട്ടികളാണ് മുങ്ങിമരിച്ചത്. നാല് പെണ്‍ക്കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.മാപ്പാലിക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന എന്ന ചിന്നു (12), ദിവ്യയുടെ മകന്‍ ആദിദേവ് (8), വേലായുധന്റെ മകള്‍ വൈഷ്ണ (20), ജയന്റെ മകള്‍ പൂജ എന്ന ചിന്നു (15), സഹോദരി ജനിഷ (11), പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകന്‍ ആദിനാഥ് (14) എന്നിവരാണു മരിച്ചത്. ആദിനാഥിന്റെ സഹോദരി ശിവഖി, തോണിക്കാരന്‍ വേലായുധന്‍ (55), നരണിപ്പുഴ വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ (9) എന്നിവര്‍ നീന്തിരക്ഷപ്പെട്ടു.
ആദിദേവിന്‍െയും ആദിനാഥിന്‍െയും മൃതദേഹങ്ങള്‍ മാറഞ്ചേരിയില്‍ സംസ്‌കരിച്ചു. ബാക്കിയുള്ളവരുടെ മൃത്‌ദേഹങ്ങള്‍ ഈശ്വരമംഗലത്ത് പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് നാലുമണിയോടെ ഈശ്വരമംഗലം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
ചൊവ്വാഴ്ച്ച  വൈകീട്ട് നാലരയോടെയാണ് അപകടം. വാടകയ്‌ക്കെടുത്ത തോണിയാണ് അപകടത്തില്‍പ്പെട്ടത്. യാത്ര പുറപ്പെട്ട് 25 മീറ്റര്‍ എത്തിയപ്പോള്‍ തോണിയില്‍ കെട്ടിയ പായ കാറ്റിലുലഞ്ഞു. ഇത് അഴിച്ചുമാറ്റുന്നതിനിടയില്‍ തോണിയുടെ വിടവിലൂടെ വെള്ളം കയറുകയായിരുന്നുവെന്ന് വേലായുധന്‍ പറഞ്ഞു.തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേലായുധന്‍ അപകടനില തരണം ചെയ്തു.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍,  മന്ത്രി കെ.ടി.ജലീല്‍, സന്ദര്‍ശിച്ചു. ഇന്ന് ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളില്‍ ദുഖസുചകമായി ഹര്‍ത്താല്‍ ആചരിച്ചു.  മൃതദേഹം വൈകീട്ട് നാലോടെ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it