Flash News

ഗോള്‍ഡന്‍ ബോള്‍ ലൂക്ക മോഡ്രിച്ചിന്‌

മോസ്‌കോ: ലോകഫുട്‌ബോളിലെ അല്‍ഭുത കൂട്ടമാണ് ക്രൊയേഷ്യന്‍ ടീം.ആ അല്‍ഭുതകൂട്ടത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ലോകകപ്പ് തേരോട്ടത്തിന്റെ ശില്‍പിയാരെന്ന ചോദ്യത്തിന് ഇനി ഒരുത്തരം,ലൂക്ക മോഡ്രിച്ച്.ലോകം അവനുമുന്നില്‍ തലകുനിച്ചിരിക്കുന്നു.പാതിവഴിയില്‍ വീണ റൊണാള്‍ഡോ-മെസ്സി ഇതിഹാസങ്ങള്‍ക്കു സാധിക്കാത്തത് അവന്‍ നേടി.
കാല്‍പ്പന്തുകളിയെന്നാല്‍ ഒത്തൊരുമയുടെ കളിയാണെന്ന് കളത്തില്‍ തെളിയിച്ചവരാണ് ക്രൊയേഷ്യന്‍ ടീം.ഫുട്‌ബോള്‍ പാരമ്പര്യത്തിനാലും അവകാശവാദങ്ങളാലും സംപൂജ്യരായിരുന്ന ക്രൊയേഷ്യ ഇന്ന് കാല്‍പ്പന്തു ലോകത്തിന്റെ അമരത്തു നില്‍ക്കുന്നു.ഓരോ മല്‍സരങ്ങളും പടവെട്ടി മുന്നേറിയ ആ ശക്തിയെ മുന്നില്‍ നിന്നു നയിക്കുന്നൊരു നാവികനുണ്ട് ലൂക്ക മോഡ്രിച്ച്.എതിരാളിയുടെ മൈതാനത്തെ കടന്നാക്രമണത്തിലും ഒളിച്ചു വെച്ച ചതിക്കുഴികളിലും മോഡ്രിച്ച് ക്രൊയേഷ്യയെ അതിജീവിപ്പിച്ചു.നഷ്ടപ്പെടാന്‍ ഒന്നുമില്ലന്നും നേടാന്‍ ഒരുപാടുണ്ടന്നും ആ നായകന്‍ തന്റെ ടീമിനെ പഠിപ്പിച്ചു.നായകന്റെ ആത്മവീര്യത്തിനു മുന്നില്‍ ആ ചെമ്പന്‍ പട ഒന്നിച്ചു നിന്നു ഒരേ സ്വപ്‌നവമായി.ലോകകപ്പ്.
റഷ്യന്‍ മൈതാനത്തെ ഏറ്റവും വലിയ ഓട്ടക്കാരനാണ് മധ്യനിരതാരമായ മോഡ്രിച്ച്.കീരീട പ്രതീക്ഷകളുമായി റഷ്യന്‍ മൈതാനത്ത് മോഡ്രിച്ച് ഇതുവരെ ഓടിതീര്‍ത്തത് 63 കിലോമീറ്ററാണ്.താരം ചിലവഴിച്ചതാകട്ടെ 604 മിനിറ്റുകളും.രണ്ടു ഗോളുകള്‍ നേടിയ താരം അത്ര തന്നെ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു .
അര്‍ഹിച്ച നേട്ടമാണ് മോഡ്രിച്ചിന് ഗോള്‍ഡന്‍ ബോള്‍.റഷ്യന്‍ ലോകകപ്പിലെ കഠിനാധ്വാനി.തോല്‍വിയുടെ വക്കത്തു നില്‍ക്കുമ്പോഴും മോഡ്രിച്ച് തന്റെ പ്രകടനത്തിലൂടെ മല്‍സരത്തിലൂടെ ക്രോട്ടിനെ തിരിച്ചു കൊണ്ടുവന്നു.ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ്് എല്ലാ ലോകകപ്പിലും വന്നു മടങ്ങുന്ന കാഴ്ചക്കാരുടെ കൂട്ടത്തിലാണ് ക്രൊയേഷ്യയെ ആരാധകര്‍ പോലും കരുതിയിരുന്നത്.എന്നാല്‍ പ്രതീക്ഷകളേക്കാള്‍ അവര്‍ക്കെല്ലാം മോഡ്രിച്ച് സമ്മോഹനമായ ക്രൊയേഷ്യന്‍ ടീമിന്റെ തേരോട്ടത്തിലൂടെ ഈ ചെമ്പന്‍ മുടിക്കാരന്‍ സമ്മാനിച്ചത് അല്‍ഭുതമാണ്.
Next Story

RELATED STORIES

Share it