ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം

തലശ്ശേരി: പ്രസവത്തിനായി പ്രവേശിപ്പിച്ച ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചതിനെ തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം. വട്ടിപ്രം മാണിക്കോത്ത് വയലിലെ നന്ദനത്തില്‍ മനോജ്കുമാറിന്റെ ഭാര്യ കെ വി രമ്യ(30)യാണ് ഇന്നലെ പുലര്‍ച്ചെ മരണപ്പെട്ടത്.
ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പ്രതിഷേധിക്കാര്‍ ഡ്യൂട്ടി ഡോക്ടറെ തടഞ്ഞുവച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് രമ്യയെ പ്രസവത്തിനായി ലേബര്‍ റൂമിലേക്കു മാറ്റിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ മരണവിവരം ബന്ധുക്കളെ അറിയിച്ചു. നേരത്തേ രക്തസമ്മര്‍ദം കുറവായതിനാല്‍ ഇതേ ആശുപത്രിയില്‍ രമ്യ ചികില്‍സ തേടിയിരുന്നു.
സഹോദരന്‍ രജീഷിന്റെ പരാതിപ്രകാരം തലശ്ശേരി പോലിസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. സംഭവമറിഞ്ഞ് എ എന്‍ ഷംസീര്‍ എംഎല്‍എ, നഗരസഭാ അധ്യക്ഷന്‍ സി കെ രമേശന്‍ എന്നിവര്‍ ആശുപത്രിയിലെത്തി. എംഎല്‍എയുടെ നേതൃത്വത്തില്‍ രമ്യയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുവന്നത്. ആരോഗ്യമന്ത്രി ആശുപത്രി അധികൃതരില്‍നിന്ന് റിപോര്‍ട്ട് തേടി.
റിപോര്‍ട്ട് കിട്ടിയ ശേഷം കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
നാണു-ശോഭന ദമ്പതികളുടെ മകളാണ്. ഏക മകന്‍ യദുനന്ദന്‍. സഹോദരങ്ങള്‍: രജീഷ്, പ്രവീണ്‍, ജയശ്രീ, ദിവ്യശ്രീ, രമിഷ.
Next Story

RELATED STORIES

Share it