കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടമാവാതിരിക്കാന്‍ ഇടപെടും
BY kasim kzm7 March 2018 3:23 AM GMT
kasim kzm7 March 2018 3:23 AM GMT
തിരുവനന്തപുരം: കോസ്റ്റ് ഗാര്‍ഡ് അക്കാദമി കണ്ണൂര്‍ അഴീക്കലില്‍ നിന്നു കര്‍ണാടകയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കേരളത്തില്‍ കോസ്റ്റ്ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2009ല്‍ തീരുമാനിച്ചത് അനുസരിച്ച് കണ്ണൂര്‍ അഴീക്കലിലെ 164 ഏക്കര്‍ സ്ഥലം കൈമാറി. 2011 മെയ് 28ന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി തറക്കല്ലിടുകയും ചെയ്തു. അക്കാദമിയുടെ നിര്‍മാണത്തിനായി കോസ്റ്റ് ഗാര്‍ഡ് ഏകദേശം 65.56 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. കണ്ടല്‍ക്കാട് കൂടി ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ അവ ഉള്‍പ്പെടാത്ത സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിന് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനായി കേരള കോസ്റ്റല്‍ സോണ്‍ മാനേജ്—മെന്റ്് അതോറിറ്റി കോസ്റ്റ്ഗാര്‍ഡിന് അനുകൂലമായ ശുപാര്‍ശയും നല്കി. അതനുസരിച്ച് കോസ്റ്റ് ഗാര്‍ഡ് ശുപാര്‍ശ സമര്‍പ്പിച്ചുവെങ്കിലും നാളിതുവരെ വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് അനുകൂല തീരുമാനം ലഭിച്ചിട്ടില്ല.
ഇതിനിടെയാണ് അക്കാദമി മംഗലാപുരത്തിനു സമീപം വൈക്കംപാടി എന്ന സ്ഥലത്തേക്കു മാറ്റുന്നതിനുള്ള നീക്കം മാധ്യമങ്ങളിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാദമി അഴീക്കലില്‍ നിന്നു മാറ്റുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തന്ത്രപ്രധാനമായ ഈ സ്ഥലത്തു തന്നെ എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അക്കാദമി കേരളത്തില്‍ത്തന്നെ നിലനിര്‍ത്തുന്നതിനു ശക്തമായ ഇടപെടലാണു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മണലിന്റെയും പാറയുടെയും ക്ഷാമം പരിഹരിച്ച് നിര്‍മാണ മേഖല സജീവമാക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ഫലമുണ്ടാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ക്ഷാമത്തിന് അല്പം അയവു വന്നിട്ടുണ്ട്. ക്ഷാമം പരിഹരിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുമെന്നു തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്കി.
കേരളത്തില്‍ കോസ്റ്റ്ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2009ല്‍ തീരുമാനിച്ചത് അനുസരിച്ച് കണ്ണൂര്‍ അഴീക്കലിലെ 164 ഏക്കര്‍ സ്ഥലം കൈമാറി. 2011 മെയ് 28ന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി തറക്കല്ലിടുകയും ചെയ്തു. അക്കാദമിയുടെ നിര്‍മാണത്തിനായി കോസ്റ്റ് ഗാര്‍ഡ് ഏകദേശം 65.56 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. കണ്ടല്‍ക്കാട് കൂടി ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ അവ ഉള്‍പ്പെടാത്ത സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിന് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനായി കേരള കോസ്റ്റല്‍ സോണ്‍ മാനേജ്—മെന്റ്് അതോറിറ്റി കോസ്റ്റ്ഗാര്‍ഡിന് അനുകൂലമായ ശുപാര്‍ശയും നല്കി. അതനുസരിച്ച് കോസ്റ്റ് ഗാര്‍ഡ് ശുപാര്‍ശ സമര്‍പ്പിച്ചുവെങ്കിലും നാളിതുവരെ വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് അനുകൂല തീരുമാനം ലഭിച്ചിട്ടില്ല.
ഇതിനിടെയാണ് അക്കാദമി മംഗലാപുരത്തിനു സമീപം വൈക്കംപാടി എന്ന സ്ഥലത്തേക്കു മാറ്റുന്നതിനുള്ള നീക്കം മാധ്യമങ്ങളിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാദമി അഴീക്കലില്‍ നിന്നു മാറ്റുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തന്ത്രപ്രധാനമായ ഈ സ്ഥലത്തു തന്നെ എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അക്കാദമി കേരളത്തില്‍ത്തന്നെ നിലനിര്‍ത്തുന്നതിനു ശക്തമായ ഇടപെടലാണു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മണലിന്റെയും പാറയുടെയും ക്ഷാമം പരിഹരിച്ച് നിര്‍മാണ മേഖല സജീവമാക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ഫലമുണ്ടാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ക്ഷാമത്തിന് അല്പം അയവു വന്നിട്ടുണ്ട്. ക്ഷാമം പരിഹരിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുമെന്നു തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്കി.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT