കൈത്തറി ഉല്പാദന പ്രോല്‍സാഹനം: 2.4 കോടി വിതരണം ചെയ്തു
BY kasim kzm9 April 2018 4:33 AM GMT
kasim kzm9 April 2018 4:33 AM GMT
കണ്ണൂര്‍: പൊതുവിദ്യാലയങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി സ്കൂള്‍ യൂനിഫോം വിതരണം ചെയ്യുന്ന പദ്ധതിയില്‍ ലക്ഷ്യത്തെക്കാള്‍ കൂടുതല്‍ ഉല്‍പ്പാദനം നിര്‍വഹിച്ച കൈത്തറി തൊഴിലാളികള്‍ക്ക് അനുവദിച്ച 2.4 കോടി രൂപയുടെ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് വ്യവസായ മന്ത്രി എ സി മൊയ്തീന് വിതരണം ചെയ്തു.
സൗജന്യ സ്കൂള്‍ യൂനിഫോം പദ്ധതി പ്രതിസന്ധിയിലായിരുന്ന കൈത്തറി രംഗത്തിന് പുത്തനുണര്‍വാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഷര്‍ട്ടിങ് വിഭാഗത്തില്‍ 513 തറികളില്‍ നിന്നായി 3.55 ലക്ഷം മീറ്റര്‍ തുണിയും സ്യൂട്ടിങില് 310 തറികളില്‍ നിന്നായി 2.14 ലക്ഷം മീറ്റര്‍ തുണിയും ഉല്‍പ്പാദിപ്പിക്കാന്‍ ജില്ലയ്ക്കു സാധിച്ചു. ലക്ഷ്യത്തെക്കാള്‍ കൂടുതല്‍ തുണി ഉല്‍പ്പാദിപ്പിക്കാന്‍ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. യൂനിഫോം നെയ്ത വകയില്‍ കൈത്തറി തൊഴിലാളികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.9 കോടി രൂപ കൂലിയായി നല്കി.
ബാക്കിയുള്ള 35 ലക്ഷം രൂപ വിഷുവിന് മുമ്പ് വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ കൈത്തറി മേഖലയ്ക്കു 23.9 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. കൈത്തറി മേഖലയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പുതുതലമുറ ഈ മേഖലയിലേക്ക് കടന്നുവരേണ്ടത് അനിവാര്യമാണ്.
യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ തുണികളുടെ ഉല്‍പ്പാദനം, ഡിസൈനിങ്, വിപണനം തുടങ്ങിയ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരണം. അതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവും. ഏറ്റവും കൂടുതല്‍ പ്രൊഡക്്ഷന്‍ ഇന്‍സെന്റീവ് നേടിയ എ വി ഗോപാലന് (കരിവെള്ളൂര്‍ വീവേഴ്സ് 98,050 രൂപ), കെ രാജാമണി (കണ്ണപുരം വീവേഴ്സ് 78,996 രൂപ) എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.
കണ്ണൂര്‍ പോലിസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി മേളയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കൈത്തറി ഡയരക്ടര്‍ കെ സുധീര്‍, സംസ്ഥാന കൈത്തറി തൊഴിലാളി ക്ഷേമനിധി ചെയര്മാന് അരക്കന്‍ ബാലന്, കൗണ്‍സിലര്‍ അഡ്വ. ലിഷാ ദീപക്, കെ വി കുമാരന്, കെ ടി അബ്ദുല്‍ മജീദ് സംസാരിച്ചു.
സൗജന്യ സ്കൂള്‍ യൂനിഫോം പദ്ധതി പ്രതിസന്ധിയിലായിരുന്ന കൈത്തറി രംഗത്തിന് പുത്തനുണര്‍വാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഷര്‍ട്ടിങ് വിഭാഗത്തില്‍ 513 തറികളില്‍ നിന്നായി 3.55 ലക്ഷം മീറ്റര്‍ തുണിയും സ്യൂട്ടിങില് 310 തറികളില്‍ നിന്നായി 2.14 ലക്ഷം മീറ്റര്‍ തുണിയും ഉല്‍പ്പാദിപ്പിക്കാന്‍ ജില്ലയ്ക്കു സാധിച്ചു. ലക്ഷ്യത്തെക്കാള്‍ കൂടുതല്‍ തുണി ഉല്‍പ്പാദിപ്പിക്കാന്‍ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. യൂനിഫോം നെയ്ത വകയില്‍ കൈത്തറി തൊഴിലാളികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.9 കോടി രൂപ കൂലിയായി നല്കി.
ബാക്കിയുള്ള 35 ലക്ഷം രൂപ വിഷുവിന് മുമ്പ് വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ കൈത്തറി മേഖലയ്ക്കു 23.9 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. കൈത്തറി മേഖലയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പുതുതലമുറ ഈ മേഖലയിലേക്ക് കടന്നുവരേണ്ടത് അനിവാര്യമാണ്.
യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ തുണികളുടെ ഉല്‍പ്പാദനം, ഡിസൈനിങ്, വിപണനം തുടങ്ങിയ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരണം. അതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവും. ഏറ്റവും കൂടുതല്‍ പ്രൊഡക്്ഷന്‍ ഇന്‍സെന്റീവ് നേടിയ എ വി ഗോപാലന് (കരിവെള്ളൂര്‍ വീവേഴ്സ് 98,050 രൂപ), കെ രാജാമണി (കണ്ണപുരം വീവേഴ്സ് 78,996 രൂപ) എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.
കണ്ണൂര്‍ പോലിസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി മേളയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കൈത്തറി ഡയരക്ടര്‍ കെ സുധീര്‍, സംസ്ഥാന കൈത്തറി തൊഴിലാളി ക്ഷേമനിധി ചെയര്മാന് അരക്കന്‍ ബാലന്, കൗണ്‍സിലര്‍ അഡ്വ. ലിഷാ ദീപക്, കെ വി കുമാരന്, കെ ടി അബ്ദുല്‍ മജീദ് സംസാരിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT