Flash News

കിവീസിനെ വീഴ്ത്തി ഇന്ത്യക്ക് പരമ്പര



എന്‍  പി  അനൂപ്

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ക്രിക്കറ്റ് ആവേശത്തിന്റെ നിറുകയിലെത്തിച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയുടെ അവസാന മല്‍സരത്തില്‍ ഇന്ത്യക്ക് ആറു റണ്‍സ് ജയം. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡിന്റെ പോരാട്ടം എട്ട് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സിന് അവസാനിച്ചു. രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ ബൗളിങ് മികവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ 2-1ന് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. ന്യൂസിലന്‍ഡിനെതിരായി ഇന്ത്യ നേടുന്ന ആദ്യ ട്വന്റി പരമ്പര കൂടിയാണിത്.ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 8 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു. 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപണിങ് കുന്തമുനയായുള്ള ഇന്ത്യക്ക് തുടക്കത്തിലേ തന്നെ ശിഖര്‍ ധവാന്റെ (6) വിക്കറ്റ് നഷ്ടമായി. തൊട്ടടുത്ത പന്തില്‍ രോഹിത് ശര്‍മയെയും (8) മടക്കി ടിം സൗത്തി ഇന്ത്യയെ ഞെട്ടിച്ചെങ്കിലും വിരാട് കോഹ്‌ലിയുടെയും (13) ഹര്‍ദിക് പാണ്ഡ്യയുടെയും (14*) ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ എട്ട് ഓവറില്‍ അഞ്ചു വിക്കറ്റിന് 67 റണ്‍സ് എന്ന മാന്യമായ സ്‌കോറിലേക്കെത്തിച്ചത്. ശ്രേയസ് അയ്യര്‍ ആറ് റണ്‍സെടുത്ത് പുറത്തായി.
Next Story

RELATED STORIES

Share it