കിര്‍ഗിസ്താനില്‍ ഉരുള്‍പൊട്ടല്‍ ; 24 മരണം
BY fousiya sidheek1 May 2017 2:10 AM GMT
fousiya sidheek1 May 2017 2:10 AM GMT
ബിഷ്കെക്: കിര്‍ഗിസ്താനിലെ ഓഷ് മേഖലയില്‍ പേമാരിക്കു പിന്നാലെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഗ്രാമത്തിന്റെ ഒരു ഭാഗം മണ്ണിനടിയിലായി. ഒമ്പതു കുട്ടികള്‍ ഉള്‍പ്പെടെ 24 പേര് കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 6.40ന് ആയിരുന്നു അപകടം. സൈനികരും മെഡിക്കല്‍ സംഘവുമുള്‍പ്പെടെ 250 പേര് രക്ഷാപ്രവര്‍ത്തനവുമായി അപകടം നടന്ന അയു ഗ്രാമത്തിലെത്തി. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു വീടുകള്‍ കൂടി തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല. നിലവിലെ സാഹചര്യത്തില്‍ എത്രയും വേഗം സുരക്ഷിത മേഖലയിലേക്കു നീങ്ങാന്‍ പ്രസിഡന്റ് ആദം ബയേവ് നിര്‍ദേശം നല്കി. കാലാവസ്ഥാ വ്യതിയാനം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും റിപോര്‍ട്ടുണ്ട്. ഇതിനിടെ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ ഒഴിപ്പിച്ചു തുടങ്ങി. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT