കാറ്റിലും മഴയിലും ഇരിട്ടി മേഖലയില്‍ വ്യാപക നാശം
BY kasim kzm13 May 2018 3:05 AM GMT
kasim kzm13 May 2018 3:05 AM GMT
ഇരിട്ടി: കാറ്റിലും മഴയിലും ഇരിട്ടി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശ. പയഞ്ചേരി മുക്കിലും വിളക്കോടും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി ഫയര്‍ഫോഴ്സെത്തി മരങ്ങള്‍ മുറിച്ചുനീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇരിട്ടിയിലെ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസിനു മുകളില്‍ മരം വീണ് കെട്ടിടത്തിന് ഭാഗികമായി കേടുപാട് സംഭവിച്ചു. സമീപത്തെ ആധാരമെഴുത്ത് ഓഫിസിന്റെ ചുവരും തകര്‍ന്നു.
പയഞ്ചേരി ഐഐഎംഎ എല്‍പി സ്കൂളിനു സമീപത്തെ ഉപ്പിലാക്കണ്ടി സക്കീനയുടെ വീടിനുമുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. പയഞ്ചേരിയിലെ കണിയാക്കല് നബീസുവിന്റെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് തകര്‍ന്നു. കൂളിചെമ്പ്രയിലെ എ കെ രോഹിണിയുടെ വീടിനു മുന്നിലെ പ്ലാവ് കടപുഴകി വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.
കീഴൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ നടപന്തലിന്റെ ഒരു ഭാഗവും കാറ്റില്‍ നിലംപൊത്തി. കനത്തമഴയില്‍ ഇരിട്ടി ഓപണ്‍ ഓഡിറ്റോറിയത്തിന് സമീപത്തെ കടകളിലും വികാസ് നഗറിലെ വീടുകളിലും വെള്ളം കയറി. ശാസ്ത്രീയമായ ഓവുചാല്‍ സംവിധാനം ഇല്ലാത്തതാണ് വെള്ളം കയറാന്‍ കാരണം.
വികാസ് നഗറിലെ ഹല്സീര്, എം വി ഗോപാലന് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വികാസ് നഗറിലെ കലുങ്കില്‍ മണ്ണും മാലിന്യവും നിറഞ്ഞതിനാല്‍ വെള്ളം റോഡില്‍ നിറയുകയാണ്. ഇതാണ് സമീപത്തെ വീടുകളിലേക്കു വെള്ളം കയറാന്‍ കാരണം. ശക്തമായ കുത്തൊഴുക്ക് കാരണം ഇരുവീടുകളുടെയും വീട്ടുമതില്‍ തകര്‍ന്നു. നഗരസഭ അധികൃതര്‍ ഇടപെട്ട് കലുങ്ക് വൃത്തിയാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇരിട്ടി, ഉളിയില്‍, തില്ലങ്കേരി, പടിയൂര്‍, കുയിലൂര്‍ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. പെരുവംപറമ്പില്‍ മരം വീണ് വൈദ്യുതി നിലച്ചു.
പയഞ്ചേരി ഐഐഎംഎ എല്‍പി സ്കൂളിനു സമീപത്തെ ഉപ്പിലാക്കണ്ടി സക്കീനയുടെ വീടിനുമുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. പയഞ്ചേരിയിലെ കണിയാക്കല് നബീസുവിന്റെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് തകര്‍ന്നു. കൂളിചെമ്പ്രയിലെ എ കെ രോഹിണിയുടെ വീടിനു മുന്നിലെ പ്ലാവ് കടപുഴകി വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.
കീഴൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ നടപന്തലിന്റെ ഒരു ഭാഗവും കാറ്റില്‍ നിലംപൊത്തി. കനത്തമഴയില്‍ ഇരിട്ടി ഓപണ്‍ ഓഡിറ്റോറിയത്തിന് സമീപത്തെ കടകളിലും വികാസ് നഗറിലെ വീടുകളിലും വെള്ളം കയറി. ശാസ്ത്രീയമായ ഓവുചാല്‍ സംവിധാനം ഇല്ലാത്തതാണ് വെള്ളം കയറാന്‍ കാരണം.
വികാസ് നഗറിലെ ഹല്സീര്, എം വി ഗോപാലന് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വികാസ് നഗറിലെ കലുങ്കില്‍ മണ്ണും മാലിന്യവും നിറഞ്ഞതിനാല്‍ വെള്ളം റോഡില്‍ നിറയുകയാണ്. ഇതാണ് സമീപത്തെ വീടുകളിലേക്കു വെള്ളം കയറാന്‍ കാരണം. ശക്തമായ കുത്തൊഴുക്ക് കാരണം ഇരുവീടുകളുടെയും വീട്ടുമതില്‍ തകര്‍ന്നു. നഗരസഭ അധികൃതര്‍ ഇടപെട്ട് കലുങ്ക് വൃത്തിയാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇരിട്ടി, ഉളിയില്‍, തില്ലങ്കേരി, പടിയൂര്‍, കുയിലൂര്‍ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. പെരുവംപറമ്പില്‍ മരം വീണ് വൈദ്യുതി നിലച്ചു.
Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT