Flash News

കസേരയില്‍ ഇരുന്നതിനു ദലിത് സ്ത്രീക്ക് മര്‍ദനം

അഹ്മദാബാദ്: അങ്കണവാടിയിലെ കസേരയില്‍ ഇരുന്നതിനു ദലിത് വനിതയെ ജനക്കൂട്ടം ആക്രമിച്ചു. അഹ്മദാബാദ് ജില്ലയിലെ വല്‍ത്തേറ ഗ്രാമത്തിലാണ് സംഭവം. അങ്കണവാടി ജീവനക്കാരിയായ പല്ലവി ബെന്‍ ജാദവ് (45) ആണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചുമതലയായിരുന്നു അധികൃതര്‍ അവരെ ഏല്‍പിച്ചിരുന്നത്. അതു സംബന്ധിച്ച ജോലി കസേരയിലിരുന്ന് ചെയ്യുന്നതു കണ്ട നാട്ടുകാരന്‍ ജയരാജ് വെഗാദാണ് ആദ്യം മര്‍ദിച്ചത്. കസേരയിലിരിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നു ചോദിച്ചുകൊണ്ടായിരുന്നു മര്‍ദനം.
ഇയാള്‍ മറ്റു 25 പേരുമായി പല്ലവി ബെന്നിന്റെ വീട്ടിലെത്തി വീണ്ടും മര്‍ദിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന പല്ലവിയുടെ ഭര്‍ത്താവിനും മറ്റു കുടുംബങ്ങള്‍ക്കും മര്‍ദനം ഏറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it