കരുണ മെഡിക്കല്‍ കോളജ് പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹരജികള്‍ തിങ്കളാഴ്ച ഉചിതമായ ബെഞ്ച് കേള്‍ക്കുമെന്ന് സുപ്രിംകോടതി.
ഹരജി ഇന്നലെ പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിരുന്ന ജസ്റ്റിസുമാരായ എ എം സപ്രെ, യു യു ലളിത് എന്നിവരുടെ ബെഞ്ച് ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു വിഷയം മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച പരീക്ഷ ആരംഭിക്കാനിരിക്കെയാണു ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.
പ്രവേശന നടപടികളിലെ ക്രമക്കേടിന്റെ പേരില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള സുപ്രിംകോടതി വിധി മറികടക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതിനു പിന്നിലെ അഴിമതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി രംഗോരത്ത് ഗോകുല്‍ പ്രസാദും പഠനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും നല്‍കിയ ഹരജികളാണ് കോടതി പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it