കരളിന്റെ പാതി മകള്‍ക്ക് പകുത്തുനല്‍കി അമ്മ

കൊച്ചി: ഗുരുതര കരള്‍രോഗം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന മകളുടെ ജീവന്‍ രക്ഷിക്കാന്‍ അമ്മ സ്വന്തം കരള്‍ പകുത്തുനല്‍കി. തൃശൂര്‍ ചേലക്കര സ്വദേശി 51കാരി സരസ്വതിയാണ് രണ്ടു മക്കളുടെ അമ്മയായ സ്വന്തം മകള്‍ 30കാരിയായ സരിതയ്ക്ക് കരളിന്റെ വലതുഭാഗം പകുത്തുനല്‍കിയത്.
10 ദിവസം മുമ്പാണ് സരിതയെ ഗുരുതര കരള്‍രോഗവുമായി എറണാകുളത്തെ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ക്കു ശേഷം സരിതയുടെ ജീവന്‍ രക്ഷിക്കാന്‍ കരള്‍ മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റു പോംവഴികളില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്നാണ്് സരസ്വതി മകള്‍ക്ക് കരള്‍ നല്‍കാന്‍ മുന്നോട്ടുവന്നത്.  16 മണിക്കൂര്‍ നീണ്ടുനിന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് കരള്‍ മാറ്റിവയ്ക്കല്‍ നടന്നത്. ശസ്ത്രക്രിയക്കു ശേഷം ഇരുവരും സുഖംപ്രാപിച്ചുവരുന്നു.
ഡോ. എച്ച് രമേഷ്, ഡോ. മോഹന്‍ മാത്യു, ഡോ. അഭിഷേക് യാദവ്, ഡോ. ഹരികുമാര്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it