കടുംവെട്ട് മാധ്യമസ്ഥാപനത്തിനു വേണ്ടിയും, കൊച്ചി മീഡിയാസിറ്റിക്കുവേണ്ടി മെത്രാന്‍കായല്‍ മാതൃകയില്‍ ഇളവ്, രേഖകള്‍ പുറത്ത്
BY midhuna mi.ptk6 May 2016 12:36 PM GMT
X
midhuna mi.ptk6 May 2016 12:36 PM GMT
കൊച്ചി: മെത്രാന്‍കായല്‍ മാതൃകയില്‍ സ്വകാര്യ മാധ്യമസംരംഭത്തിനായി 27 ഏക്കര്‍ ഭൂപരിധിനിയമത്തില്‍ നിന്നും ഒഴിവാക്കി കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ രേഖകള്‍ പുറത്തുവന്നു. ചാനല്‍ അവതാരകനായ പ്രമുഖന്റെ സ്വകാര്യ സംരംഭമായ കൊച്ചി മീഡിയസിറ്റിയുടെ കൊച്ചിയിലെ മണീട് വില്ലേജിലെ 27 ഏക്കറിനാണ് ഭൂപരിധിനിയമത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കി കൊടുക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ ഒരു വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച പ്രമുഖ ചാനലും ഉടന്‍ തുടങ്ങാന്‍ പോകുന്ന വാര്‍ത്താ ചാനലും ഈ സ്ഥാപനത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കടമക്കുടി, മെത്രാന്‍കായല്‍, സന്തോഷ് മാധവന് ഭൂമി ഇളവുകള്‍ ക്കൊപ്പമാണ് ഈ അനുമതിയും സര്‍ക്കാര്‍ നല്‍കിയതെങ്കിലും മാധ്യമസംരംഭത്തിന് വേണ്ടിയുള്ള ഈ ഇളവ് ചാനലുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
'പൊതുജനക്ഷേമം ' കണക്കിലെടുത്താണ് ഭൂപരിധിയില്‍ ഇളവ് നല്‍കുന്നതെന്ന വിശദീകരണവും പദ്ധതി നടപ്പാക്കും മുമ്പ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ അനുമതികള്‍ നേടിയിട്ടുണ്ടെന്ന് കളക്ടര്‍ ഉറപ്പ് വരുത്തണമെന്ന നിര്‍ദേശവും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത ഒപ്പു വെച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
500 പേര്‍ക്ക് നേരിട്ടും 1000ത്തോളം പേര്‍ക്ക് അനുബന്ധമായും ആദ്യഘട്ടത്തില്‍ തൊഴില്‍ നല്‍കുമെന്ന കമ്പനിയുടെ അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂപരിധിയില്‍ ഇളവ് നല്‍കിയിട്ടുള്ളത്. സിനിമ നിര്‍മാണം, ഫിലിംസിറ്റി, ടെലിവിഷന്‍ ചാനലുകള്‍, മീഡിയ സിറ്റി, കണ്‍സള്‍ട്ടന്‍സി എന്നിവ രണ്ടാംഘട്ടത്തില്‍ നടപ്പാക്കി അയ്യായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് കമ്പനി അപേക്ഷയില്‍ അവകാശപ്പെടുന്നത്. കേരള ഭൂപരിഷ്കരണ വകുപ്പ് എട്ട്(മൂന്ന്)ബി പ്രകാരം ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി എംഡി 2014 സെപ്റ്റംബര്‍ നാലിന് എറണാകുളം കളക്ടര്‍ക്ക് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മെത്രാന്‍കായല്‍ നികത്തുന്നതിന് അനുമതി നല്‍കിയതിന് സമാനമായ രീതിയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അവഗണിച്ച് ഉത്തരവിറങ്ങിയിട്ടുള്ളത്.
'പൊതുജനക്ഷേമം ' കണക്കിലെടുത്താണ് ഭൂപരിധിയില്‍ ഇളവ് നല്‍കുന്നതെന്ന വിശദീകരണവും പദ്ധതി നടപ്പാക്കും മുമ്പ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ അനുമതികള്‍ നേടിയിട്ടുണ്ടെന്ന് കളക്ടര്‍ ഉറപ്പ് വരുത്തണമെന്ന നിര്‍ദേശവും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത ഒപ്പു വെച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
500 പേര്‍ക്ക് നേരിട്ടും 1000ത്തോളം പേര്‍ക്ക് അനുബന്ധമായും ആദ്യഘട്ടത്തില്‍ തൊഴില്‍ നല്‍കുമെന്ന കമ്പനിയുടെ അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂപരിധിയില്‍ ഇളവ് നല്‍കിയിട്ടുള്ളത്. സിനിമ നിര്‍മാണം, ഫിലിംസിറ്റി, ടെലിവിഷന്‍ ചാനലുകള്‍, മീഡിയ സിറ്റി, കണ്‍സള്‍ട്ടന്‍സി എന്നിവ രണ്ടാംഘട്ടത്തില്‍ നടപ്പാക്കി അയ്യായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് കമ്പനി അപേക്ഷയില്‍ അവകാശപ്പെടുന്നത്. കേരള ഭൂപരിഷ്കരണ വകുപ്പ് എട്ട്(മൂന്ന്)ബി പ്രകാരം ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി എംഡി 2014 സെപ്റ്റംബര്‍ നാലിന് എറണാകുളം കളക്ടര്‍ക്ക് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മെത്രാന്‍കായല്‍ നികത്തുന്നതിന് അനുമതി നല്‍കിയതിന് സമാനമായ രീതിയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അവഗണിച്ച് ഉത്തരവിറങ്ങിയിട്ടുള്ളത്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT