ഓപ്പറേഷന്‍ 'ലൂട്ട് അസ് ' പരാജയപ്പെട്ടുവെന്ന് സുര്‍ജെവാല

ഓപ്പറേഷന്‍ ലൂട്ട് അസ്  പരാജയപ്പെട്ടുവെന്ന് സുര്‍ജെവാല
X


ന്യൂഡല്‍ഹി : കര്‍ണാടകത്തിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ ലൂട്ട് അസ് ( loot Us-നമ്മളെ കൊള്ളയടിക്കുക) പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല. ഭരണഘടനയെ ഇല്ലാതാക്കി ജനാധിപത്യത്തെ ചവിട്ടിമെതിക്കാന്‍ ആഗ്രഹിച്ചവര്‍ പരാജയപ്പെട്ടുവെന്നും കര്‍ണാടകയിലേത് ജനങ്ങളുടെയും സത്യത്തിന്റെയും വിജയമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രാജ്യം പ്രവചിച്ചതുപോലെ ബി എസ് യെദ്യൂരപ്പ രണ്ടു ദിവസത്തെ മുഖ്യമന്ത്രിയായി. ഏഴു ദിവസത്തെ മുഖ്യമന്ത്രി എന്ന സ്വന്തം റെക്കോര്‍ഡാണ് അദ്ദേഹം ഭേദിച്ചത്. ജനാധിപത്യവും ഭരണഘടനയുമാണ് കര്‍ണാടകയില്‍ ജയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ ജനാധിപത്യം തല്‍ക്കാലം രക്ഷപ്പെട്ടുവെന്ന് മുന്‍ കേന്ദ്രമന്ത്രി ചിദംബരവും പറഞ്ഞു. യെദ്യൂരപ്പയുടെ രാജി മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിജയമാണെന്ന് ഇടതുകക്ഷികളും തൃണമൂല്‍ കോണ്‍ഗ്രസും പറഞ്ഞു.
മതിയായ ഭൂരിപക്ഷമില്ലാതെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. കുതിരക്കച്ചവടം നടത്താനാണ് കൂടുതല്‍ സമയം അനുവദിച്ചത്. ബിജെപിയുടെ തകര്‍ച്ച തുടങ്ങിയെന്ന് കര്‍ണാടക കാണിച്ചുതരുന്നുണ്ട്-സിപിഐ നേതാവ് ഡി രാജ പറഞ്ഞു.
കര്‍ണാടകയിലേത് പ്രാദേശിക ശക്തികളുടെ ജയമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തെ അവര്‍ അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it