Sports

ഐപിഎല്‍: ചെകുത്താന്‍മാരെ പിടിച്ചുകെട്ടി സിംഹക്കൂട്ടം

ഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഒരു റണ്‍സിന് ഗുജറാത്ത് ലയണ്‍സ് തോല്‍പിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചി ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത നഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തത്തില്‍ 171 റണ്‍സെടുക്കക്കാനെ സാധിച്ചുള്ളൂ.
ഓപണര്‍ ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റേയും(36 പന്തില്‍ 60) സ്മിത്തിന്റേയും(30 പന്തില്‍ 53)മികവിലാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ കണ്ടെത്താനായത്.
.മൂന്ന് സിക്‌സറും അഞ്ചു ബൗണ്ടറിയുമടിച്ച് അര്‍ദ്ധ സെഞ്ച്വറി നേടിയ സ്മിത്തും മൂന്ന് സിക്‌സറും ആറു ബൗണ്ടറിയുമുള്‍പെടെ 60 റണ്‍സെടുത്ത മക്കുല്ലവും 112 റണ്‍സിന്റെ കൂട്ട്‌കെട്ടാണ് അടിച്ചെടുത്തത്. റൈന(2),രവീന്ദ്ര ജഡേജ(4),ഇശാന്‍ കിശാന്‍(2) എന്നിവര്‍ക്ക് തിളങ്ങാനായില്ല.ബ്രാവോ(7),ജെയിംസ് ഫോല്‍ക്‌നര്‍(22) എന്നിവര്‍ പുറത്താകാതെ നിന്നു.
ക്വിന്റണ്‍ ഡി കോക്ക്(5),സഞ്ജു സാംസണ്‍(1),കരുണ്‍ നായര്‍ (9)എന്നീ വെടികെട്ട് ബാറ്റ്‌സമാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.
ക്രിസ് മോറിസും(82*)യും ഡുമിനി(48)വന്‍ പരാജയത്തില്‍ നിന്നും ടീമിനെ കരകയറ്റി.
ഡല്‍ഹിക്കു വേണ്ടി ഇമ്രാന്‍ താഹിര്‍ മൂന്നും ക്രിസ് മോറിസ് രണ്ടും ഡുമിനി ഒരു വിക്കറ്റും നേടി.എന്നാല്‍ നാലു ഓവറില്‍ 48 റണ്‍സ് വഴങ്ങിയ ക്യാപ്റ്റന്‍ സഹീര്‍ ഖാന് വിക്കറ്റുകളൊന്നും നേടാനായില്ല.
ഗുജറാത്ത് നിരയില്‍ ഫോല്‍ക്‌നര്‍,ബ്രാവോ എന്നിവര്‍ ഒന്നുവീതവും കുല്‍ക്കര്‍ണി 3 വിക്കറ്റുകള്‍ വീതവും നേടി.
Next Story

RELATED STORIES

Share it