ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണം തീരുമാനിക്കുന്നത് എസ്ഡിപിഐ
BY Sumeera SMR8 Nov 2015 3:39 AM GMT
Sumeera SMR8 Nov 2015 3:39 AM GMT
കോട്ടയം: പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണം തീരുമാനിക്കുന്നത് ഇനി എസ്ഡിപിഐ. ഇവിടെ നാല് സീറ്റില്‍ എസ്ഡിപിഐ വിജയിച്ചു. ആകെയുള്ള 28 സീറ്റില്‍ യുഡിഎഫിന് 10ഉം എല്‍ഡിഎഫിന് 14ഉം എസ്ഡിപിഐക്ക് നാലും സീറ്റുകളാണുള്ളത്. 05ാം വാര്‍ഡില്‍ ബിനു നാരായണന്, 10ാം വാര്‍ഡില്‍ ഇസ്മായീല്‍ കീഴേടം, 11ാം വാര്‍ഡില്‍ ഷൈല അന്‍സാരി, 12ാം വാര്‍ഡില്‍ സുബൈര്‍ വെള്ളാപ്പള്ളി എന്നിവരാണു വിജയിച്ചത്.
നഗരസഭാ ചെയര്മാന് സ്ഥാനത്തേക്കു മല്‍സരിച്ച അഷറഫിനെയാണ് 10ാം വാര്‍ഡില്‍ ഇസ്മയീല്‍ പരാജയപ്പെടുത്തിയത്. നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ എ മുഹമ്മദ് ഹാഷിമിനെ നൂറിലധികം വോട്ടുകള്‍ക്കാണ് സുബൈര്‍ പരാജയപ്പെടുത്തിയത്. മറ്റൊരു വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാനിദ ഹിലാല്‍ പരാജയപ്പെട്ടത് കേവലം നാല് വോട്ടിനാണ്. നഗരസഭയില്‍ ഭൂരിപക്ഷം നേടിയതിലും എസ്ഡിപിഐക്ക് മേല്‍ക്കൈ. ഇവിടെ ഭൂരിപക്ഷം നേടിയതില്‍ രണ്ടാം സ്ഥാനത്ത് 134 വോട്ട് ഭൂരിപക്ഷം നേടി ഷൈല അന്‍സാരിയും മികവു തെളിയിച്ചു. തീക്കോയി ഗ്രാമപ്പഞ്ചായത്ത് 13ാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ കെ പരിക്കൊച്ച് വിജയിച്ചു. പാറത്തോട് ഗ്രാമപ്പഞ്ചായത്ത് ഇടക്കുന്നം എട്ടാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ യു അലിയാര് വിജയിച്ചു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി സിറാജുദ്ദീന് 65 വോട്ടുകള്‍ക്കു പരാജയപ്പെട്ട വാര്‍ഡില്‍ യുഡിഎഫിനു വേണ്ടി മല്‍സരിച്ച ലീഗ് പ്രതിനിധി നേടിയത് കേവലം 46 വോട്ട് മാത്രം. ഇവിടെ എസ്ഡിപിഐയെ പരാജയപ്പെടുത്താന്‍ നടത്തിയ അടിയൊഴുക്കാണ് ഇതിലൂടെ വ്യക്തമാവുന്നത്. 2010ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒരു സീറ്റ് മാത്രമാണു നേടിയിരുന്നത്. ആ സീറ്റ് ഇത്തവണ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യവുമുണ്ട് പാര്‍ട്ടിക്ക്. പാര്‍ട്ടി മല്‍സരിച്ച കാഞ്ഞിരപ്പള്ളി, കങ്ങഴ, തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്തുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ എസ്ഡിപിഐക്കു കഴിഞ്ഞു.
നഗരസഭാ ചെയര്മാന് സ്ഥാനത്തേക്കു മല്‍സരിച്ച അഷറഫിനെയാണ് 10ാം വാര്‍ഡില്‍ ഇസ്മയീല്‍ പരാജയപ്പെടുത്തിയത്. നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ എ മുഹമ്മദ് ഹാഷിമിനെ നൂറിലധികം വോട്ടുകള്‍ക്കാണ് സുബൈര്‍ പരാജയപ്പെടുത്തിയത്. മറ്റൊരു വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാനിദ ഹിലാല്‍ പരാജയപ്പെട്ടത് കേവലം നാല് വോട്ടിനാണ്. നഗരസഭയില്‍ ഭൂരിപക്ഷം നേടിയതിലും എസ്ഡിപിഐക്ക് മേല്‍ക്കൈ. ഇവിടെ ഭൂരിപക്ഷം നേടിയതില്‍ രണ്ടാം സ്ഥാനത്ത് 134 വോട്ട് ഭൂരിപക്ഷം നേടി ഷൈല അന്‍സാരിയും മികവു തെളിയിച്ചു. തീക്കോയി ഗ്രാമപ്പഞ്ചായത്ത് 13ാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ കെ പരിക്കൊച്ച് വിജയിച്ചു. പാറത്തോട് ഗ്രാമപ്പഞ്ചായത്ത് ഇടക്കുന്നം എട്ടാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ യു അലിയാര് വിജയിച്ചു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി സിറാജുദ്ദീന് 65 വോട്ടുകള്‍ക്കു പരാജയപ്പെട്ട വാര്‍ഡില്‍ യുഡിഎഫിനു വേണ്ടി മല്‍സരിച്ച ലീഗ് പ്രതിനിധി നേടിയത് കേവലം 46 വോട്ട് മാത്രം. ഇവിടെ എസ്ഡിപിഐയെ പരാജയപ്പെടുത്താന്‍ നടത്തിയ അടിയൊഴുക്കാണ് ഇതിലൂടെ വ്യക്തമാവുന്നത്. 2010ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒരു സീറ്റ് മാത്രമാണു നേടിയിരുന്നത്. ആ സീറ്റ് ഇത്തവണ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യവുമുണ്ട് പാര്‍ട്ടിക്ക്. പാര്‍ട്ടി മല്‍സരിച്ച കാഞ്ഞിരപ്പള്ളി, കങ്ങഴ, തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്തുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ എസ്ഡിപിഐക്കു കഴിഞ്ഞു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT