ഇരയുടെ പിതാവിനെ കൊന്ന സംഭവം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
BY kasim kzm9 July 2018 2:01 AM GMT
kasim kzm9 July 2018 2:01 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എയും സംഘവും കൂട്ടബലാല്‍സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവ് പോലിസ് കസ്റ്റഡിയില്‍ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ സഹോദരന് അതുല്‍ സിങ് സെന്‍ഗര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടി നല്കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചാണ് അതുലും സംഘവും പോലിസ് കസ്റ്റഡിയിലായിരുന്ന ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയത്.
ബിജെപി എംഎല്‍എയുടെ സഹോദരനും സംഘപരിവാര പ്രവര്‍ത്തകനുമായ ജയ്ദീപ് സിങ് എന്ന അതുല്‍ സിങ് സെന്‍ഗറിനു പുറമേ വിനീത് മിശ്ര എന്ന വിനയ് മിശ്ര, ബീരേന്ദ്ര സിങ്, രാം ശരണ്‍ സിങ് എന്ന സോനു, ശശി പ്രതാപ് സിങ് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കെ്ഷന് 302 (കൊലപാതകം), സെക്ഷന്‍ 506 (ക്രിമിനല്‍ ഗൂഢാലോചന), സെക്ഷന്‍ 147 (കലാപമുണ്ടാക്കല്‍), സെക്ഷന്‍ 148 (ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
ഉന്നാവോയിലെ സരായി തോക് മാഖിയില്‍ താമസക്കാരായ എല്ലാ പ്രതികളും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവത്തില്‍ ബിജെപി എംഎല്‍എ അടക്കം മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ സഹോദരന് അതുല്‍ സിങ് സെന്‍ഗര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടി നല്കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചാണ് അതുലും സംഘവും പോലിസ് കസ്റ്റഡിയിലായിരുന്ന ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയത്.
ബിജെപി എംഎല്‍എയുടെ സഹോദരനും സംഘപരിവാര പ്രവര്‍ത്തകനുമായ ജയ്ദീപ് സിങ് എന്ന അതുല്‍ സിങ് സെന്‍ഗറിനു പുറമേ വിനീത് മിശ്ര എന്ന വിനയ് മിശ്ര, ബീരേന്ദ്ര സിങ്, രാം ശരണ്‍ സിങ് എന്ന സോനു, ശശി പ്രതാപ് സിങ് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കെ്ഷന് 302 (കൊലപാതകം), സെക്ഷന്‍ 506 (ക്രിമിനല്‍ ഗൂഢാലോചന), സെക്ഷന്‍ 147 (കലാപമുണ്ടാക്കല്‍), സെക്ഷന്‍ 148 (ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
ഉന്നാവോയിലെ സരായി തോക് മാഖിയില്‍ താമസക്കാരായ എല്ലാ പ്രതികളും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവത്തില്‍ ബിജെപി എംഎല്‍എ അടക്കം മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT