World

ഇന്ത്യയെ നിരീക്ഷിക്കാന്‍ ബഹിരാകാശ പദ്ധതിയുമായി പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇന്ത്യക്കുമേല്‍ നിരീക്ഷണം ശക്തമാക്കാന്‍ പാകിസ്താന്‍ പുതിയ ബഹിരാകാശ പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപോര്‍ട്ട്. സൈനിക, സൈനികേതര ആവശ്യങ്ങള്‍ക്ക് വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് പാകിസ്താന്റെ നീക്കം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് സ്‌പേസ് ആന്റ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനു (സപാര്‍കോ) വേണ്ടി 470 കോടി രൂപയാണ് പാകിസ്താന്‍ വകയിരുത്തിയിരിക്കുന്നത്.
255 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മൂന്നു പുതിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും.
പ്രധാനമായും അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളേയാണ് പാകിസ്താന്‍ ഉപഗ്രഹ സര്‍വീസുകള്‍ക്ക് ആശ്രയിച്ചുവരുന്നത്. ഇന്ത്യയുടെ  ഉപഗ്രഹ പദ്ധതികളുമായി മുന്‍കാലത്തേതില്‍ നിന്നു വ്യത്യസ്തമായി അമേരിക്ക കൂടുതല്‍ സഹകരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുമായുള്ള ബന്ധം കുറയ്ക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതെന്നു പാക് മാധ്യമമായ ദി ഡോണ്‍ റിപോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ സാറ്റലൈറ്റ് പദ്ധതികളെ വിശദമായി നിരീക്ഷിക്കാന്‍ പാകത്തിലുള്ള പദ്ധതിക്ക് രൂപം നല്‍കിയതായും മാധ്യമ റിപോര്‍ട്ടില്‍ പറയുന്നു. കറാച്ചി, ലാഹോര്‍, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലായി പുതിയ സ്‌പേസ് സെന്ററുകള്‍ ആരംഭിക്കാനാണ് പാക് പദ്ധതി. ഇതിനായി 10 കോടി രൂപ നീക്കിവച്ചു. പാക്‌സാറ്റ് എംഎം1 എന്ന വിവിധോദ്ദേശ്യ മിസൈല്‍ വിന്യസിക്കാനും പാകിസ്താന്‍ ലക്ഷ്യമിടുന്നു.
Next Story

RELATED STORIES

Share it