Alappuzha local

ആസിഡ് ആക്രമണം പ്രതിയെ ചേര്‍ത്തലയില്‍ എത്തിച്ച് തെളിവെടുത്തു

ചേര്‍ത്തല: യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രധാന പ്രതിയായ രഞ്ജീഷിനെ ചേര്‍ത്തലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കോട്ടയം ഇലഞ്ഞി നടുവിലേടത്ത് രഞ്ജീഷ് (25) ആണ് റിമാന്‍ഡിയിലായത്. പള്ളിപ്പുറം സ്വദേശിനി ശാരിമോള്‍ നേവല്‍ബേസില്‍ ജോലി കഴിഞ്ഞ് മാതൃസഹോദരിയുടെ വീട്ടിലേക്ക് ബൈക്കില്‍ പോവുമ്പോഴായിരുന്നു ദേഹത്ത് ആസിഡൊഴിച്ചത്. കഴിഞ്ഞ 11ന് വൈകീട്ട് ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിനു സമീപം പുരുഷന്‍കവലയിലായിരുന്നു സംഭവം. ഒളിവില്‍ കഴിഞ്ഞ പ്രതിയെ തമിഴ്‌നാട്ടിലെ സേലത്തു നിന്നാണു പോലിസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ഇയാളെ സംഭവസ്ഥലത്തെത്തിച്ച് പോലിസ് തെളിവെടുത്തു. ഇതിനു ശേഷം വൈകീട്ടോടെ ചേര്‍ത്തല കോടതിയില്‍ എത്തിച്ച് പ്രതിയെ റിമാന്‍ഡ് ചെയ്തു.
എന്‍ജിനീയറിങിന് സഹപാഠിയായ രഞ്ജീഷിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് അക്രമണത്തിനു പ്രകോപനമായത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവതി സുഖംപ്രാപിക്കുന്നു.
Next Story

RELATED STORIES

Share it