Flash News

ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് 45 കോടി



തിരുവനന്തപുരം: സംസ്ഥാനത്തു തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജനറല്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 15 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കാത്ത്‌ലാബ്, ഡയാലിസിസ് തുടങ്ങിയ യൂനിറ്റുകളുടെ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കുമാണു തുക ഉള്‍പ്പെടുത്തിയിരിക്കുന്നത്.വയനാട് ജില്ലാ ആശുപത്രിയുടെയും ഇടുക്കി ജില്ലയിലെ അടിമാലി താലൂക്ക് ആശുപത്രിയുടെയും വികസനത്തിനായി 12 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു സൗജന്യ ചികില്‍സ ലഭ്യമാക്കുന്ന പദ്ധതിയായ ആരോഗ്യ കിരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 18 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചതായി മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it