kannur local

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛന് 14 വര്‍ഷം തടവ്

തലശ്ശേരി: പേരാവൂര്‍ വെള്ളാര്‍ പള്ളിയില്‍ പ്രായപൂര്‍ത്തിയാവാത്ത ആഭിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ രണ്ടാനച്ഛനെ 14 വര്‍ഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. തിരുവോണപുറം കോളനിയിലെ സുരേഷ് എന്ന കുട്ടനെ(27)തിരേ അഡീഷനല്‍ ജില്ലാ കോടതി ജഡ്ജ് (ഒന്ന്) പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.പീഡനത്തിനിരയായ പെണ്‍കുട്ടിക്കും അനുജത്തിക്കും അമ്മയ്ക്കുമൊപ്പം ആയിരുന്നു സുരേഷ് താമസിച്ചിരുന്നത്. 2014 സപ്തംബര്‍ ഏഴിന് മുതല്‍ പല ദിവസങ്ങളിലായി ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഗര്‍ഭിണിയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 2015 സപ്തംബര്‍ ഏഴിന് പെണ്‍കുട്ടിയുടെ അമ്മ പേരാവൂര്‍ പോലിസില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിഎന്‍എ പരിശോധനയിലൂടെ പ്രതിയുടെ കുറ്റം തെളിയിക്കപ്പെട്ടു.
പോക്‌സോ വകുപ്പ് പ്രകാരവും പ്രതിക്ക് 14 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും അടക്കാന്‍ വിധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുശിക്ഷയും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. അല്ലാത്തപക്ഷം ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. പേരാവൂര്‍ സിഐ ജോഷി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
Next Story

RELATED STORIES

Share it